2015 ഓഗസ്റ്റ് 30, ഞായറാഴ്‌ച

അശ്രഫാം സല്‍വ കുറിത്ത് ചേര്‍ത്ത് വാക്കുകള്‍ക്കപ്പുറത്ത്

ഉശിര് ചേര്‍ത്തൊരു മാല കോര്‍ത്തത് പാടിടാം പോരെ  - നിന്റെ

ബഷറ് ലങ്കും മോറ തോര്‍ത്ത് ഉറങ്ങിടാം ചാരെ ...

തശ്രിഫും ദുആ സലാത്തും  ചൊല്ലി രാവെല്ലാം  വെളുത്തും 

ഇശല് മൂളിയ പോലെ നീ പറഞ്ഞ കിസ്സകളും - കേട്ട്

ഇഷാഉ  തൊട്ടു സുബഹി വരെ പിന്നെന്തിനൊരു പാട്ട് .........(അശ്രഫാം സല്‍വ കുറിത്ത്)

സുബഹി ബാങ്ക് വിളിയും കേട്ട് ഉണരുമെൻ ഉള്ളം തുടുത്ത്


സുകൃതമാ പൗസ്സാക്ക് നാളിലെ  ഓർമ്മതൻ കെട്ട് - ഇന്നും

ചുണ്ടിലൊരു ചെറു പുഞ്ചിരി കൊണ്ടുണ്ട് ഹാജത്ത് ......(അശ്രഫാം സല്‍വ കുറിത്ത്)


പരുഷമെന്‍ പല  പദവുമിന്ന്  പിടിവിടുന്നറിയാതെയൊന്ന്

പല തരത്തിലും  പരുപരുത്തെന്‍  ഖല്ബ്  നീറുന്നു -ഒന്ന്

പതി  പറഞ്ഞു കരഞ്ഞു തീര്‍ക്കാന് കൊതിയുമാണിന്ന് ......
(അശ്രഫാം സല്‍വ കുറിത്ത്)
കാണുവാന്‍ വിധി തന്ന  റബ്ബ്  കണ്ടിടുന്നുണ്ട്നെറെ   ഹുബ്ബ് 

കൊണ്ട് ഖല്‍ബ്  നിറഞ്ഞ് പൂമണം ഉണ്ടതിന്‍ വമ്പ് - ചൊല്ലി

ഖല്‍ബകന്നാല്‍ കണ്ണകന്നത്‌  യാരെ പഴം  ചൊല്ല് ..... .(അശ്രഫാം സല്‍വ കുറിത്ത്)



2013 ഓഗസ്റ്റ് 25, ഞായറാഴ്‌ച



വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി -1866 


മഞ്ചേരി നെല്ലിക്കുത്തിൽ വാരിയം കുന്നത്ത് മൊയ്തീൻ കുട്ടി ഹാജിയുടെയും കുഞായിശുമ്മയുടെ യും മകനായി ജനിച്ചു . പിതാവ് മൊയ്തീൻ കുട്ടി ഹാജിയും 1894  ലെ മണ്ണാർക്കാട് ലഹളയിൽ പങ്കെടുത്തു ആന്ധ മാനിലേക്ക് നാടുകടത്തപ്പെട്ട  ബ്രിട്ടീഷ് വിരുദ്ധ പോരാളിയായിരുന്നു .
സൌമ്യനും ,ശാന്തനുമായിരുന്ന ഹാജി ബ്രിട്ടീഷ് ഭരണകൂടത്തോട് ഒരു വിധത്തിലും സമരസപ്പെട്ടിരുന്നില്ല .
ആലി മുസ്ലിയാരോടോത്തു നിന്ന് വെള്ളക്കാര്ക്കെതിരെ പട പൊരുതിയ ഹാജിയുടെ ചരിത്രം , 
കലാപത്തെ അധികാരി വര്ഗം വർഗീയ കലാപമാക്കി മാറ്റാൻശ്രമിച്ച വേളയിൽ  സഹോദര സമുദായങ്ങളെസംരക്ഷിക്കാനും, അവരെയും തങ്ങളോടൊപ്പം നിർത്താനും, 
സാധാരണക്കാരായ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്കാനും കാണിച്ചിരുന്ന ശുഷ്കാന്തി ,
തന്നോടൊപ്പമുള്ളവരെ സംരക്ഷിക്കാൻ വെള്ള പട്ടാളത്തിന്റെ നേരെ പാഞ്ഞടുത്ത ധീരത , 
എല്ലാം ഓരോ ദേശ സ്നേഹിയ്ക്കും രോമാ ഞ്ചത്തോടെ മാത്രമേ  വായിച്ചു തീര്ക്കാൻ കഴിയൂ .. 
ഒടുവിൽ  ആ ധീര ദേശാഭിമാനിയെ ബ്രിട്ടീഷ് പട്ടാളം പിടികൂടി 1922  ജനുവരി ഇരുപതിന് മലപ്പുറം മഞ്ചേരി റോഡിലെ കോട്ടകുന്നിന്റെ  ചെരുവിൽ വെച്ച്  വെടി വെച്ച് കൊല്ലുകയായിരുന്നു .. 
ആ ധീര യോദ്ധാവിന്റെ ഓര്മ്മയ്ക്ക് നാല് വരികൾ ഇവിടെ കുറിക്കട്ടെ .......


വാരിയം കുന്നത്ത്  ഹാജി മൂപ്പരെ ധീരത യുള്‍ കൊണ്ടരീ കഥ
വാരികുന്തത്തിന്റെ മുന്നില്‍ നെഞ്ചകം കാട്ടി കൊടുത്തൊരു  ശൂരത 
പാരില്‍ പരലോക പ്രീതി  ഉള്‍ക്കൊണ്ട്‌  പോരിന്നിറങ്ങിയോരീ കഥ 
പാടി പറയുവാന്‍ ആഫിയത്തേക്  ആലം പടച്ചുള്ള  റബ്ബനാ 

പേരും പെരുമയും നേടുവാനല്ലാതെ
ഘോരം ഗര്‍ജ്ജിക്കുന്ന തോക്കുകള്‍ മുമ്പാകെ
ചോരയോഴുക്കി മരിച്ചവരില്ലാതെ
വീര ചരിതം രചിച്ചവര്‍ പിന്നാലെ
സത്യം  മറന്നീടുന്നു - ശുഹദാക്കള്‍
നിത്യം  ജീവിച്ചീടുന്നു .............          (വാരിയം കുന്നത്ത്  ഹാജി)

ലക്‌ഷ്യം പിഴച്ചു പതിച്ചു പോയുള്ള പീരങ്കിക്കുണ്ട് പഴം കഥ
പക്ഷം പിഴച്ചു കുതിച്ചു വന്നു തോറ്റോടിയൊളിച്ച  നായര്‍ പട


മമ്പുറം സയ്യിദ് അലവി തങ്ങള്‍ തൊട്ട്
ചെമ്പന്‍ പോക്കര്‍ ഉണ്ണി മൂസ ഹൈദ്രോസ് കൂട്ട്
അത്തന്‍ കുരിക്കള്‍ ആദം മുസ്ലിയാരും  മുമ്പ്
എത്തിര നേതാ നയിച്ചു  സമരം മുമ്പ്
സ്വരാജ്യത്തെ  തേടി കൊണ്ട് - ഈമാനെന്ന
ആയുധ മേന്തി കൊണ്ട് ........
                                                    (വാരിയം കുന്നത്ത്  ഹാജി)

കേരളമിന്നോളം കേട്ടറിഞ്ഞൊരു കേവല യുദ്ധ മല്ലീ കഥ
കേളി മികച്ചൊരു ധീര യോദ്ധാവിന്‍ പോരിശയേറിയോരീ കഥ


ധീര സഹാബത്തിന്‍ പോരിശ കേട്ടാരെ
നേരെയടുത്തോരാ ധീരനതിനാലെ
ചോര ചിതറി തെറിച്ചൊരു മണ്ണാലെ
ഘോരം വിളിച്ചു തക്ബീര്‍ ധ്വനിയാകെ
മണ്ണിലമര്‍ന്നീടുന്നു  -വാരിയം
കുന്നത്തോരോര്‍മ്മയിന്ന്

വാരിയം കുന്നത്ത്  ഹാജി മൂപ്പരെ ധീരത യുള്‍ കൊണ്ടരീ കഥ
വാരികുന്തത്തിന്റെ മുന്നില്‍ നെഞ്ചകം കാട്ടി കൊടുത്തൊരു  ശൂരത 



2013 ജൂലൈ 7, ഞായറാഴ്‌ച

മാതാപിതാക്കളെ ഉപേക്ഷിക്കുന്ന നന്മയുള്ള മക്കൾ :-

മാതാപിതാക്കളെ ഉപേക്ഷിക്കുന്ന നന്മയുള്ള മക്കൾ :-

ഈ അടുത്ത കാലത്ത് ഫേസ് ബുക്കിൽ വളരെയധികം പ്രചാരം നേടിയ ഒരു സചിത്ര വാര്ത്തയായിരുന്നു തിരുവനന്തപുരം  ഭീമ പള്ളിയന്കണ ത്തിൽ മകനാൽ ഉപേക്ഷിക്കപ്പെട്ട ഒരു ഉമ്മയുടെ വാര്ത്ത ..
എന്നാൽ ആ കുറ്റ ബോധവുമായി മകൻ തിരികെയെത്തിയ വാര്ത്തയെ ഫേസ് ബുക്ക്‌ ഏറ്റെടുത്തതുമില്ല .. 


മനശാസ്ത്രന്ജ്ഞ രും സാമൂഹ്യ പ്രവര്ത്തകരും ഉത്തരം കണ്ടെത്തേണ്ട ചില ചോദ്യങ്ങ ളാണെങ്കിലും  നമുക്ക് മാത്രം കണ്ടെത്താൻ കഴിയുന്ന ചില ഉത്തരങ്ങൾ ഉണ്ട് . അതിൽ പ്രധാനപ്പെട്ട ഒന്ന്
എന്തുകൊണ്ട് ഉപേക്ഷിക്കപ്പെടുന്നു ? എന്നാ ചോദ്യമാണ് .
ഓരോ അച്ഛനും അമ്മയും ഉപേക്ഷിക്കപ്പെടുമ്പോൾ , വാർത്തയാകുമ്പോൾ വിതുമ്പുന്ന ചില മനസ്സുകളെ തിരിച്ചറിയാറുണ്ട് . 

അച്ഛനായാലും അമ്മയായാലും ഉപേക്ഷിക്കപ്പെടാൻ പല കാരണങ്ങളുണ്ടാകും .
അത് ഒരു പക്ഷെ അച്ഛന്റെയോ അമ്മയുടെയോ മക്കളുടെയോ ചെറുമക്കളുടെയോ 

സ്വാർഥത  ആയിരിക്കാം ..
സ്നേഹമായിരിക്കാം .....
ദാരിദ്ര്യമായിരിക്കാം ...
വെറുപ്പും ആയിരിക്കാം ......
പത്തു വര്ഷം മുമ്പ് ഒരു ദിവസം ഉച്ചക്ക്  ഒരു  ചെറുപ്പക്കാരൻ എന്റെ വീട്ടിലേക്കു വന്നു .  ഒരു സ്നേഹിതൻ  പറഞ്ഞുവിട്ടതാണ് ..

കടുത്ത മാനസിക സംഘര്ഷം അനുഭവിക്കുന്നുവെന്ന് മുഖ ഭാവത്തിൽ തന്നെ ബോധ്യപ്പെടുന്നുണ്ട് .
കക്ഷി വന്ന വിഷയം അവതരിപ്പിച്ചു ..
"എന്ത് കൊണ്ട് എന്റെ അടുത്ത് വന്നു ? എനിക്കെന്താണ് ഇതിൽ റോൾ ? "

എന്റെയും അവന്റെയും പൊതുവായ സ്നേഹിതൻ  പറഞ്ഞുവത്രേ അഷ്‌റഫ്‌ സഹായിക്കുമെന്ന് .......
സത്യത്തിൽ അന്ന് ഞാനും അതിലേറെ പ്രയാസമനുഭവിച്ചു കൊണ്ടിരിക്കുന്ന നാളുകളായിരുന്നു .. 
ഒട്ടേറെ സമവായങ്ങൾ നടത്തിയിട്ടും പരിഹരിക്കപ്പെടാതെ പിണങ്ങി നില്ക്കുന്ന മാതാപിതാക്കൾ ..
 അവന്റെ കഥ കേട്ടപ്പോൾ  ഞാനും ആകുലപ്പെടുകയായിരുന്നു ..
"അവനു നാല് വയസ്സ് പ്രായമുള്ളപ്പോൾ ആണ് ഉമ്മ വീണ്ടും ഗര്ഭിണിയായത്‌ . പൊതുവെ മിതഭാഷിയായിരുന്ന ഉപ്പ അതോടെ പൂർണ്ണ മൌനിയായി മാറി . പിന്നീട്  ചില മാനസിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങി .
ഇതിനിടയിൽ 
ഉമ്മ പ്രസവിച്ചു .രണ്ടോ മൂന്നോ മാസങ്ങള്ക്ക് ശേഷം  നാട്ട് നടപ്പനുസരിച്ച് ഉമ്മയുടെ വീട്ടിലേക്കു കൂട്ടി കൊണ്ട് പോയി .
പക്ഷെ പിന്നീട് പലപ്പോഴും ഉപ്പയുടെ ബന്ധുക്കൾ ചിലരൊക്കെ വന്നെങ്കിലും ഒരിക്കൽ പോലും തന്നെയോ തന്റെ കുഞ്ഞനിയത്തിയെയോ കാണാൻ ഉപ്പ വന്നില്ല . അത് കൊണ്ട് തന്നെ ഉമ്മ തിരിച്ചു പോയതുമില്ല.

ഈ അവസ്ഥയില്  ഉമ്മയെ അങ്ങോട്ട്‌ അയക്കില്ലെന്ന് ഉമ്മയുടെ ഉപ്പ തീർത്ത്‌  പറഞ്ഞു. അവസാനം ഒത്തു തീര്പ്പു ചര്ച്ചകളുടെ പര്യവസാനം ബന്ധം വേർപ്പെടുതുന്നതിലേക്ക് എത്തിച്ചേർന്നു .
അമ്മാവന്മ്മാരുടെ  നിര്ബന്ധ പ്രകാരം ഉമ്മ കേസ് കൊടുത്തു . കേസ് കൊടുക്കാനുള്ള സാധ്യത മുന്കൂട്ടി കണ്ട്   ഉപ്പയുടെ സ്വത്തുക്കൾ  ബന്ധുക്കൾ സഹോദരങ്ങളുടെ  പേരിലേക്ക് മാറ്റി .
കേസ് തുടരുന്നതിനിടെ  അനിയത്തി രോഗിയായി, അമ്മാവന്മ്മാരുടെ സഹായത്തിൽ അവളുടെ ചികിത്സയും തുടർന്നു .

അമ്മാവന്മ്മാർ തന്നെ ഒരു വീടും വെച്ച് നല്കി
ഇന്ന് ഇവനും വളര്ന്നു വലുതായി , 

സ്വന്തമായി അധ്വാനിച്ചു ജീവിക്കാൻ തുടങ്ങി .
ഉമ്മയെയും അനിയത്തിയെയും സ്നേഹിക്കുന്ന , സംരക്ഷിക്കുന്ന ഒരു പെണ്ണിനെ പങ്കാളിയായി ലഭിച്ചു .
പക്ഷെ ഇത്രയും കാലം വിഭാര്യനായി കഴിഞ്ഞ ഉപ്പ കടുത്ത  മാനസിക രോഗിയായി മാറിയിരിക്കുന്നു.  . ചില സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു സ്വകാര്യ ആസ്പത്രിയില്  ചികിത്സയിലാണ് ഇപ്പോൾ ഏതാണ്ട് മൂന്നു നാല്  ലക്ഷത്തോളം രൂപ ചിലവഴിച്ചു രോഗം ഭേദമായി. പക്ഷെ ശരീരം തളര്ന്നു . പര സഹായം കൂടാതെ ജീവിക്കാൻ കഴിയില്ല .
പക്ഷെ ആര് സംരക്ഷിക്കും ?
എവിടേക്ക് കൊണ്ട് പോകും?
ഇതായിരുന്നു അവന്റെ പ്രശനം .. 

ഉപ്പയെ സംരക്ഷിക്കുന്നതിനു വേണ്ടി ജോലി ഒഴിവാക്കിയാൽ കുടുംബത്തെ ആര് നോക്കും ?
അനിയത്തിയുടെയും ഉപ്പയുടെയും ഉമ്മയുടെയും ചികിത്സ എങ്ങിനെ നടക്കും ?
അത് കൊണ്ട് ഉപ്പയെ ഒരു വൃദ്ധ സദനത്തിലേക്ക് കൊണ്ട് പോകണം .
മലപ്പുറം കോഴിക്കോട് ജില്ലയിലെ പലയിടങ്ങളിലും 
ഞങ്ങൾ  അന്വേഷിച്ചു നടന്നു . 
ഒരാഴ്ചയോളം ,
ഓരോ ഇടങ്ങളിൽ ചെല്ലുമ്പോഴും കാത്തു നിന്നിരുന്നത്

 ശാസനകളായിരുന്നു .
പരിഹാസങ്ങളായിരുന്നു .
ഉപദേശങ്ങളായിരുന്നു ..
ഒരിടത്ത് നിന്നും ലഭിക്കാത്തത് പരിഹാരം മാത്രമായിരുന്നു 

എല്ലാവരും പറയുന്നത് ഏതാണ്ട് ഒരേ വാചകങ്ങൾ , 
തെരുവിൽ ഉപേക്ഷിക്കപ്പെട്ടവരെ മാത്രമേ ഞങ്ങൾ എടുക്കുന്നുള്ളൂ ..
അങ്ങിനെ ഉണ്ടെങ്കിൽ അറിയിക്കൂ ..
നിങ്ങളുടെ ഉപ്പയെ നിങ്ങൾ സംരക്ഷിക്കൂ .......

ഒടുവിൽ  മാനസിക രോഗികളെ സംരക്ഷിക്കുന്ന ഒരിടത്ത് നിന്ന് ഒരു അനുകൂല മറുപടി ലഭിച്ചു . 
ഉപ്പയുടെ എല്ലാ ചിലവുകളും അവൻ വഹിക്കാം എന്ന് പറഞ്ഞെങ്കിലും അവർ നിരസിച്ചു . നിങ്ങള്ക്ക് വേണമെങ്കില എന്തെങ്കിലും സംഭാവനകൾ തരാം . പക്ഷെ ഉപ്പയ്ക്ക് വേണ്ടി മാത്രം ചിലവഴിക്കാൻ ഒരു വിഹിതം ഞങ്ങൾ സ്വീകരിക്കില്ല,  അതിനു മുമ്പ് വേണമെങ്കില  ഇവിടുത്തെ സൌകര്യങ്ങൾ കണ്ടു ബോധ്യപ്പെട്ടോളൂ .. എന്ന് പറഞ്ഞു ഞങ്ങൾ അങ്ങോട്ട്‌ അയച്ചു .
വാതിൽ തുറന്നു അകത്തു കയറിയ ഞങ്ങളെ വരവേറ്റത് മാനസികമായി തകര്ന്ന ഒരുപാട് അമ്മമാരുടെയും അച്ഛന്മ്മാരുടെയും വിളികളായിരുന്നു. 

അവരെ കൂട്ടി കൊണ്ട് പോകാൻ ചെന്ന മക്കളാണെന്ന ധാരണ യിലുള്ള അവരുടെ പെരുമാറ്റമായിരുന്നു.
അവിടുത്തെ സൌകര്യങ്ങളിൽ സംപ്തൃപ്തനായി പുറത്തിറങ്ങിയ എന്നോട്  അവൻ പറഞ്ഞു ."വേണ്ട അശ്രഫ്ക്ക , ഉപ്പാന്റെ രോഗം മാറിയില്ലേ . .  ഇതിൽ നിന്ന് ഒരാളെ പുറത്തേക്കു അല്ലാതെ അകത്തേക്ക് എനിക്ക് ചിന്തിക്കാൻ കഴിയില്ല . "
പിന്നെ എന്ത് ചെയ്യും ? 
മറ്റൊരു സ്നേഹിതനാണ് ആ നിര്ദേശം വെച്ചത് .
എന്ത് കൊണ്ട് അവന്റെ ഉമ്മയോട് ഒന്ന് സംസാരിച്ചു കൂടാ .

ഉപ്പയും ഇത് വരെ മറ്റൊരു വിവാഹം ചെയ്തിട്ടില്ലല്ലോ ...
ഉമ്മ സമ്മതിക്കുന്നെങ്കിൽ  വീട്ടിലേക്കു തന്നെ കൊണ്ട് പോയിക്കൂടെ ..

തികച്ചും സ്വാർത്ഥം ആയ ആ ചിന്തയെ ഞാൻ ആദ്യം എതിര്ത്തു ..
ഇരുപത്തി അഞ്ചു വര്ഷം , ഒരു ആയുസ്സ് മുഴുവൻ കണ്ണീരു കുടിച്ച ഒരു സ്ത്രീയോട് , ദാമ്പത്യത്തിന്റെ ആദ്യ നാളുകളിൽ തന്നെ ഉപേക്ഷിച്ച ഭര്ത്താവിനെ  പ്രാഥമിക ആവശ്യങ്ങളെ പോലും സ്വയം ചെയ്യാൻ കഴിയാത്ത അവസ്ഥയില് തിരികെ കൊണ്ട് ചെന്ന് ഏറ്റെടുക്കാൻ പറയുന്നതിലെ ഔചിത്യം ..........
എന്നാൽ ഒരു മടിയും കൂടാതെ  ആ ഉമ്മ സമ്മതിച്ചു . പക്ഷെ ആങ്ങളമാരോട് ചോദിക്കണം, അവരാണ് ഇത്ര കാലം സംരക്ഷിച്ചത് , അവരുടെതാണ് വീട് ..
അവര്ക്കും എതിര്പ്പില്ല.  പക്ഷേ ഇനിയെങ്കിലും ബാക്കിയുള്ള ഭൂമിയും സ്വത്തും ഭാര്യയുടെയും മകന്റെയും പേരില് എഴുതി വെക്കണം ..
പക്ഷെ അതിനു ഉപ്പയുടെ ബന്ധുക്കൾ അനുവദിക്കില്ല.

സഹോദരനോട് അവരുടെ താക്കീത്  ഇങ്ങിനെയായിരുന്നു .
"അത് എഴുതി വാങ്ങി അവർ നിന്നെ ഉപേക്ഷിച്ചാൽ പിന്നെ ഞങ്ങളുടെ അടുത്തേക്ക് വരരുത് .."

പിന്നെയും കുറെ ദിവസങ്ങള് അവൻ എന്നോട് ചോദിച്ചു കൊണ്ടിരുന്നു .
ഇനി എന്ത് ചെയ്യും  അശ്രഫ്ക്ക ?

തിരിച്ചു ഞാനും 
നമ്മൾ എന്ത് ചെയ്യും ?

2013 മാർച്ച് 27, ബുധനാഴ്‌ച

ഞങ്ങളും മാറി.


"ഇഞ്ഞ്  ഇന്ന് ഇല്യ, നാളെ അസറിനോടടുക്കുമ്പം  കാക്കാം "
ആയിശാത്ത എല്ലാവരും  കേള്‍ക്കാന്‍  പാകത്തില്‍  ഒരല്പം ഒച്ച ഉയർത്തി തന്നെ പറഞ്ഞു . ഓരോരുത്തരായി എഴുന്നേറ്റു മുറി വിട്ടു പുറത്തിറങ്ങി . ആയിശാത്താക്ക് വല്ല ദിവ്യജ്ഞാനം ഉണ്ട് എന്ന വിശ്വാസം സ്വയമോ  അവിടെ കൂടിയിരുന്ന മറ്റുള്ളവര്ക്കോ ഇല്ല . എങ്കിലും കഴിഞ്ഞ ആറു മാസത്തിനിടക്ക് അയമു കാക്കയുടെ സ്ഥിതി ഇത്ര മോശമായി കണ്ടിട്ടില്ലാത്തതിനാല്‍  ഇന്നലെ രാത്രി മുതല്‍  ആ മരണ സമയത്തെ സാക്ഷിയാകാന്‍ കൂടി നിന്ന ഞങ്ങള്‍ക്ക് അതൊരു ആശ്വാസ വാക്കായിരുന്നു .  ഇനി വീട്ടില് പോയി കുളിച്ചു എന്തെങ്കിലും ഭക്ഷണമൊക്കെ ഉണ്ടാക്കി കഴിച്ച്  നാളെ ഉച്ചയോടെ ഇങ്ങോട്ട് വന്നാല്‍ മതി .
നാട്ടിലെ കാര്യപ്പെട്ട ഒരാളുടെ മരണാസന്ന സമയത്ത് ഈ പെണ്ണുങ്ങളൊക്കെ ഇങ്ങിനെ വട്ടം കൂടി നിന്നാലോ എന്നൊക്കെ നിങ്ങള്ക്ക്  തോന്നിയേക്കാം ,
പക്ഷെ ഞങ്ങള്‍ അങ്ങിനെയാണ് . ഞങ്ങള്‍ക്കിടയില്‍  അത്തരം ആണ്‍ പെണ്  വേര്‍തിരിവ്  ഇല്ല
 പെണ്ണുങ്ങള്‍  വടക്കേ മുറ്റം വഴിയും ആണുങ്ങള്‍ ഉമ്മറ മുറ്റം വഴിയും പുറത്തേക്ക്  ഇറങ്ങുന്നത് കണ്ട് മുറ്റത്തിന്റെ മൂലയിലിരുന്നു മാതൃഭൂമി പത്രത്തിന്റെ നിലപാട് കോളം വായിച്ചു കൊണ്ടിരുന്ന വേലുകുട്ടി മാസ്റ്റര്‍  എഴുന്നേറ്റു . 
" ഇതാ അവിടെ തങ്കം കഞ്ഞിയും ചമ്മന്തിയും ഉണ്ടാക്കി വെച്ചിട്ടുണ്ട് , പോണോരൊക്കെ അത് കുടിച്ചിട്ട് പൊയിക്കോളീ  "
നാല് കണ്ടം  കൊയ്യാനും മെതിയ്ക്കാനും ഉള്ള അയമു കാക്കാന്റെ വീട്ടില് ആ കൂടി നിന്നോര്ക്കെല്ലാം കഞ്ഞി വെക്കാന്‍ അരി ഇല്ലാഞ്ഞിട്ടല്ല , കല്പറ്റയിലേക്ക് കെട്ടിച്ച അയമുകാക്കന്റെ ഇളയ പെങ്ങള്‍  കദിയാമന്റെ  ദുബായിക്കാരനായ മോന്‍  അതിനു തുനിയാഞ്ഞിട്ടുമല്ല ,  എല്‍ .പി സ്കൂള്‍  അധ്യാപകനായ വേലുകുട്ടി മാസ്റ്റര്‍ക്ക് അതൊരു പ്രയാസമായി തോന്നാതിരുന്നതും തന്റെ ബാധ്യതയായി ഏറ്റെടുത്തതും ഞങ്ങള്‍ അങ്ങിനെ ആയതു കൊണ്ടാണ് ,
 സാമ്പത്തികമോ ജാതീയമോ ആയ  ഉച്ചനീചത്വങ്ങള്‍  ഞങ്ങള്‍ക്ക്  അറിയില്ല . ഞങ്ങള്‍  അങ്ങിനെയാണ് .
ഞങ്ങളുടെ വീടുകളില്‍ നിന്ന് കെട്ടിച്ചയച്ച പെണ്‍കുട്ടികളൊക്കെ പുയ്യാപ്ല മാരോടൊപ്പം വന്നു അയമു കാക്കനെ  കണ്ടു പോകുമ്പോള്‍    കണ്ണീരൊലിപ്പിക്കുന്നത് കണ്ടു നിങ്ങള്‍  അത്ഭുതപ്പെടുന്നുണ്ടാകും , ഞങ്ങള്ക്ക് അതില്‍ പുതുമയില്ല , കാരണം ഞങ്ങള്‍ അങ്ങിനെയാണ് , ഈ കുട്ടികളധികവും  സ്കൂളും മദ്രസയും വിട്ടു വന്നത്, കാഞ്ഞിരാക്കാടന്റെ  പൂരത്തിന് പോയത് , കുത്തിവെപ്പ് എടുക്കാന്‍  ഹെല്‍ത്ത്‌ സെന്ററില്‍  പോയത് ഒക്കെ അയമു കാക്കാന്റെയും മറ്റും  കൈ പിടിച്ചാണ് .
ഞങ്ങളെ പെണ്ണുങ്ങള്‍ക്ക്‌ അങ്ങിനെയാണ്. പുറത്തേക്കു പോകുമ്പോ ഒരു ആണ്‍ തുണ വേണം , അത് ഞങ്ങളില്‍ ആരായാലും മതി , ഞങ്ങള്‍ അങ്ങിനെയാണ് .
ആലിമമ്മദിന്റെ മൂത്ത മോളുടെ  കന്നി പ്രസവത്തിനു ആട്ടാന്‍  വെട്ടിയ നൂറ്റി ചില്ലാനം തേങ്ങ ഉണങ്ങി കൊപ്പരയായി വെട്ടി നുറുക്കി ചാക്കിലാക്കി വെച്ചിട്ടും ആട്ടാതിരിക്കുന്നത് വെളിച്ചെണ്ണ നിറക്കാന്‍  അടുത്ത അയലോക്കത്തെ കുടം വാങ്ങിയാല്‍ അയമു കാക്കാന്റെ മയ്യത്ത് കുളിപ്പിക്കാന്‍  ത്വഹൂറായ  വെള്ളം എടുത്തു വെക്കാന്‍  കുടമുണ്ടാകൂല എന്നത് കൊണ്ട് മാത്രമാണ് . മയ്യത്ത് കുളിപ്പിക്കാന്‍  അങ്ങിനെ കണക്കൊന്നും ഇല്ലാന്നും ശുദ്ധമായ വെള്ളമായാല്‍  മാത്രം മതി എന്നൊക്കെ നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കിലും ഞങ്ങള്‍ അങ്ങിനെയാണ് .
ഞങ്ങള്‍ക്ക്  നിങ്ങളുടെ ന്യായങ്ങളെല്ലാം മനസ്സിലാക്കാന്‍  മാത്രം അറിവ് ഇല്ല , എന്നാല്‍ നിങ്ങളെ പോലെ അത് തര്‍ക്കിച്ചു  കലഹിക്കാന്‍ സമയവും ഇല്ല .
ആറാം വയസ്സില്‍  വാപ്പയും  പതിമൂന്നാം  വയസ്സില്‍   ഉമ്മയും  മരിച്ചപ്പോള്‍   പറക്കമുറ്റാത്ത  മൂന്നു അനിയത്തിമാരെയും കൂട്ടിപ്പിടിച്ചു   മൈമൂനത്തിനു ജീവിയ്ക്കാന്‍ തുണയും ധൈര്യവും ഞങ്ങള്‍  തന്നെയായിരുന്നു . നാലഞ്ചു ആടുകളെ കൊണ്ട് മാത്രമല്ല അവള്‍  ആ കുട്ടികളെ  പോറ്റി  വളര്ത്തിയത് . ഞങ്ങളെല്ലാരെയും  സഹായം കൊണ്ടും കൂടിയാണ് .
മൈമൂനത്തിനു യോജിച്ച കല്യാണം കുഞ്ഞിരാമന്റെ ഓള് കൊണ്ട് വരാഞ്ഞിട്ടല്ല, ഉമ്മയും ബാപ്പയും ഇല്ലാത്ത അനിയത്തിമാരെ  കല്യാണം കഴിഞ്ഞിട്ട് മതി എന്ന് അവള്‍ തന്നെ   ശഠിക്കുകയായിരുന്നു . ചെറിയ അനിയത്തിന്റെ കല്യാണവും കൂടി കഴിഞ്ഞപ്പോള്‍  താന്‍  കൂടി കല്യാണം കഴിഞ്ഞു പോയാല്‍ ഓര്ക്കു വന്നും പോയിം നില്ക്കാന്‍ ഒരിടം ഇല്ലാണ്ടാവൂലെ  എന്ന് പറഞ്ഞു വീണ്ടും അവള്‍ പിന് വാങ്ങിയത് കൊണ്ട് മാത്രമാണ് , അല്ലെങ്കില്‍ അവളായിട്ടു  ഞങ്ങള്‍ക്കിടയില്‍ ഒരു ഇണയും തുണയും ഇല്ലാതെ ബാക്കിയാവൂലായിരുന്നു.
എന്നാലും ബാപ്പുട്ടി ഹാജിന്റെ പാടത്ത് രാവന്തി വരെ ഞങ്ങളുടെയൊക്കെ ആടുകളെ മേച്ചും ഞങ്ങളുടെ വീട്ടിലെ കുട്ടികളുടെ തുണിയും ഉടുപ്പും തിരുമ്പി തോരട്ടും കഴിയുമ്പോളും ആരും  പത്തു പൈസ പ്രതിഫലം കൊടുക്കാത്തതും അവള്‍ വാങ്ങാത്തതും നിങ്ങളെ അതിശയ പ്പെടുത്തിയേക്കാം , പക്ഷെ ഞങ്ങള്‍  അങ്ങിനെയാണ് .

പിന്നെ എന്തെ ഇപ്പോള്‍  ഞങ്ങള്ക്ക് പറ്റിയത് എന്നല്ലേ,
പറയാം , 
അതാണ്‌ പറഞ്ഞു വരുന്നത് .
അയമുകാക്ക മരിച്ചതിന്റെ മൂന്നാം ദിവസം മൈമൂനത്തിന്റെ പുരയില്‍  പാല് വാങ്ങാന്‍  ചെന്ന കുഞ്ഞിരാമന്റെ പേര മകള്‍  സൗമിനി കണ്ടത് മുറ്റത്തെ  പറങ്കിമാവില്‍    തൂങ്ങി കിടക്കണ മൈമൂനത്തിനെയാണ് .
നിങ്ങളെ പോലെ തന്നെ ആദ്യം അത് കേട്ട് ഞങ്ങളും അതുസ്യപ്പെട്ടു . 
ലാ ഹൗല  വലാ കുവത്ത ഇല്ലാബില്ലാ .......
ഇന്നാട്ടില്‍  ഇത് വരെ കേള്‍ക്കാത്ത  ഒരു കാര്യം , കാണാത്ത  ഒരു കാഴ്ച ,
കുഞ്ഞി രാമനും അനിയന്‍ രവിയും കൂടിയും ഓടി ചെന്ന് കെട്ട് അറുത്തു താഴെ ഇറക്കി കിടത്തി .
ജീവന്‍  പോയിരിക്കുന്നു .  എന്നാലും ഒന്ന് ഉറപ്പു വരുത്താന്‍   ഹെല്‍ത്ത്‌ സെന്ററിലെ അന്നാമ്മ സിസ്റ്ററെ വിളിക്കാന്‍  ഒരാളെ വിടാന്‍ നോക്കിയപ്പോളാണ് ആരോ പറഞ്ഞത്, സിസ്റ്റര്‍ കഴിഞ്ഞ ആഴ്ച ഭര്ത്താവിന്റെ കൂടെ കുവൈത്തിലേക്ക് പോയി എന്ന് .
 മിഡ് വൈഫ് അന്നാമ്മ സിസ്റ്റര്‍ ആണ് ഞങ്ങളെ ഡോക്ടറും നഴ്സും എല്ലാം .
ഇനി ഇപ്പൊ അകത്തേക്ക് മാറ്റി കിടത്തുക തന്നെ , ഇതിനിടക്ക്‌ ആണ് അയമു  കാക്കാന്റെ കണ്ണൂക്കിനു  വന്ന  പുറം നാട്ടുകാരന്‍  ഒരു ചെറുപ്പക്കാരനും വേലുകുട്ടി മാഷും കൂടി വന്നു പറഞ്ഞത് , തൂങ്ങി മരിച്ചാല്‍  പോലീസില്‍  അറിയിക്കണം , അല്ലെങ്കില്‍  പിന്നീട് പൊല്ലാപ്പാകും എന്ന് ..
ഇന്നാട്ടില്‍  ഇന്നോളം പോലീസും പട്ടാളവും ഒന്നും വന്നിട്ടില്ല . വരേണ്ട ഒരു കാര്യം ഉണ്ടായിട്ടില്ല . ഏതായാലും പോലീസ് സ്റ്റേഷനില്‍  വിവരം അറിയിച്ചു ഒന്നൊന്നര മണിക്കൂറിനുള്ളില്‍  ഒരു പോലീസ് ജീപ്പ് ബാപ്പുട്ടി ഹാജിന്റെ വീട്ടു മുറ്റത്ത് വന്നു നിന്നു . അവിടെ നിന്ന് അങ്ങോട്ട്‌ ഞങ്ങളെ  മുക്കിലേക്ക്‌ റോഡു ഇല്ല . 
ഒന്നിനാത്രം പോന്ന ഒരു പെങ്കുട്ടിന്റെ മയ്യത്ത് ഓല പായയില്‍  കെട്ടി പൊതിഞ്ഞു പോലീസ് ജീപ്പിലിട്ട് കൊണ്ട് പോയപ്പോള്‍ ഞങ്ങള്ക്ക് അത് താങ്ങാവുന്നതായിരുന്നില്ല . മൂക്കത്ത് വിരല് വെച്ച് അജബായി നിന്നും  തട്ടം കൊണ്ട് മൂക്ക് പിഴിഞ്ഞും പെണ്ണുങ്ങള്‍   നോക്കി നില്ക്കുമ്പോ  തലേ കെട്ടഴിച്ചു തോളത്തിട്ടും  മുണ്ട് കൊണ്ട് വായ പൊത്തിപിടിച്ചും ഞങ്ങള്‍  ആണുങ്ങളും ആ രംഗത്തിന് സാക്ഷിയായി .
അന്ന് വൈകുന്നേരത്തോടെ മഞ്ചേരി ജില്ലാ ആസ്പത്രിയുടെ ആംബുലന്‍സില്‍ വെള്ള തുണിയില്‍  പൊതിഞ്ഞ് കെട്ടി മയ്യത്ത് കൊണ്ട് വന്നു . 
കുളിപ്പിക്കണ്ട ഒഴുക്ക് വെള്ളം പാര്‍ന്നാല്‍  മതി എന്നൊക്കെ ആരൊക്കെയോ നിര്ദേശിച്ചെങ്കിലും ഞങ്ങളാരും അത് കൂട്ടാക്കിയില്ല . ഒസ്സാത്തി കുഞ്ഞാമിത്തയാണ് കുളിപ്പിച്ചതും കഫന്‍  ചെയ്തതും എല്ലാം. ഇടയ്ക്ക് തനിക്കു തോന്നിയ ഒരു സംശയം ആരോടെങ്കിലും പറയാന്‍ കുഞ്ഞാമിത്ത  ആലോചിച്ചെങ്കിലും ഒന്ന് കൂടി ഉറപ്പു വരുത്തട്ടെ എന്ന് വെച്ച് ആദ്യമാരോടും പറഞ്ഞില്ല . പിന്നെ കഫന്‍   ചെയ്തപ്പോള്‍ ഉറപ്പു വരുത്തി , സംഗതി സത്യമാണ് .  മൈമൂനത്തിന്റെ അമ്മായി കദീസുവിനോട്  പറയാന്‍  നാക്കെടുത്തപ്പോള്‍  ആണ് പുറത്തു തന്റെ ഭര്ത്താവ് ഒത്താന്‍  ആലി കുട്ടിയെ കണ്ടത് . നേരെ ചെന്ന് ആലി കുട്ടിയോട് കാര്യം പറഞ്ഞു .
നാട് വിട്ടു ഒന്നൊന്നര കൊല്ലം ബോംബയില് പണി എടുത്തത് കൊണ്ട് ആലി കുട്ടിക്ക് ലേശം ലോക വിവരം ഉണ്ട് .
 "മുറ്റത്ത് പോലീസ് കാരുണ്ട് . ഇജ്ജു വേണ്ടാത്തതൊന്നും മുണ്ടണ്ട " എന്ന് ആലി കുട്ടി ഭാര്യക്ക് കര്ശന നിര്ദേശം കൊടുത്തു .
അത് കൊണ്ട് ഞങ്ങളാരും ആ വിവരം അറിഞ്ഞതുമില്ല .  മയ്യത്ത് മറ മാടി , പതുക്കെ  അയമു കാക്കയും മൈമൂനത്തും ഒക്കെ ഞങ്ങളെ മനസ്സില് നിന്ന് മാഞ്ഞും പോയി .
എങ്കിലും ഒസ്സാത്തി കുഞ്ഞാമിത്താക്ക് വല്ലാത്ത മാനസിക വിഷമം അതുണ്ടാക്കി . ആരോടെങ്കിലും ഇതൊന്നു പറയാന്‍ നാക്കെടുക്കുമ്പോഴേക്കും ആലിക്കുട്ടിയുടെ താക്കീത് ഓര്മ്മ വരും.  രണ്ടു മൂന്നു മാസം കഴിഞ്ഞു ഒരു വെള്ളിയാഴ്ച രാവിലെ വീടിനോട് ചേര്ന്ന ഒറ്റ മുറി പീടികയില്‍  പള്ളിയിലെ മൊല്ലാക്ക മുടി വെട്ടാന്‍  വന്നപ്പോ രണ്ടും കല്പിച്ചു കുഞാമിത്ത ചോദിച്ചു 
" പള്ളേല് ഉള്ള പെണ്ണ് തൂങ്ങി ചത്താല്‍  രണ്ടു മയ്യത്തിനും കൂടി ഒറ്റ നിസ്കാരം മതിയോ മോല്യാരെ ? "  
 " സ്വയം ജീവനോടുക്കിയോല്ക്ക് നിസ്കരിക്കാന്‍  തന്നെ ഞമ്മക്ക് കല്പന ഇല്ലല്ലോ" എന്ന ഒരൊറ്റ വാക്കില്‍   മൊല്ലാക്ക അതിന്റെ ഉത്തരം ചുരുക്കി.
  ആര് ? എന്ത്? ഏത് ? എന്നൊക്കെ ചോദിക്കും എന്ന് കരുതിയ കുഞ്ഞാമിത്താക്ക് അത് വല്ലാത്ത ഒരു തിരിച്ചടിയായി . 
പിന്നെ പലപ്പോഴായി പലരോടും പല അവസരങ്ങളില്‍  കുഞാമിത്ത എവിടെയും തൊടാതെ " ന്നാലും ആരാണ് ഇപ്പൊ അതിന്റെ ആള്?  " "മിണ്ടാപൂച്ച കലം  ഒടച്ചല്ലോ  "എന്നൊക്കെ പറഞ്ഞെങ്കിലും ദ്വയാര്‍ ത്ഥങ്ങളൊന്നും  മനസ്സിലാകാത്ത ഞങ്ങളാരും  അത് ഗൌനിച്ചില്ല . 

പിന്നെയും കാലം കുറെ കഴിഞ്ഞതിനു ശേഷം ,  ബാപ്പുട്ടി ഹാജിയുടെ ഏക  മകന്‍  ഗഫൂര് കുവൈത്തില്‍   നിന്ന്  ടെലി വിഷന്‍  കൊടുത്തയച്ച അന്ന് വൈകുന്നേരം  ഞങ്ങള്‍  മാനിക്കാട്ടുകാര്‍  എല്ലാരും കൂടി ഇരുന്നു അത് കണ്ടു കൊണ്ടിരിക്കുമ്പോള്‍    ഏതോ സിനിമയില്‍ പോസ്റ്റ് മോര്ട്ടം ചെയ്ത  പെണ്ണ് ഗര്‍ഭിണിയായിരുന്നു എന്ന് പോലീസ് സര്‍ജന്‍  കോടതിയില്‍  സാക്ഷി ബോധിപ്പിക്കുന്നത് കേട്ട് കൊണ്ടാണ്  ബാപ്പുട്ടി ഹാജിയുടെ മോള്‍ പെറ്റു കിടക്കുന്ന മുറിയില്‍  നിന്ന് തല പുറത്തേക്കിട്ടു കുഞാമിത്ത ചോദിച്ചത് 
" ന്നട്ടെ ന്തേ മ്മളെ മൈമൂനത്തിനെ പോസ്റ്റ് നോട്ടം നോക്കിയ  ലാക്കിട്ടര്‍ മാരാരും ഓള്‍ക്ക് വയറ്റില് ഉള്ളത് പറയാഞ്ഞത് " 
ബാപ്പുട്ടി ഹാജിന്റെ പൂമുഖം പെട്ടെന്ന് നിശബ്ദമായി . റിമോട്ട് എടുത്തു വേലുകുട്ടി മാഷെ വീട്ടില് വിരുന്ന വന്ന തങ്കത്തിന്റെ അനിയത്തിന്റെ മോന്‍  ജിതേഷ്  ശബ്ദം കുറച്ചു . ബാപ്പുട്ടി ഹാജി ആരോടും ഒന്നും പറയാതെ ഇറങ്ങി പുറത്തേക്ക് പോയി . പെണ്ണുങ്ങള്‍   പൂരാദി  പറയുന്നത് മുമ്പും ബാപ്പുട്ടി ഹാജിക്ക് ഇഷ്ടമില്ലാത്തതിനാല്‍
ഞങ്ങള്‍ക്കാര്‍ക്കും  അതിലും ഒരു അസ്വാഭാവികതയും തോന്നിയില്ല . എന്നാല്‍ നിങ്ങളെ പോലെ ചിന്തിച്ച ഒരാള് അന്നവിടെ ഉണ്ടായിരുന്നു . 
ടി വി കണക്ഷന്‍  കൊടുക്കാന്‍   അയമുകാക്കന്റെ  മകന്‍  സുല്‍ഫീക്കര്‍     കൊണ്ടോട്ടിയില്‍  നിന്ന്  കൊണ്ട് വന്ന  അവന്റെ  സ്നേഹിതന്‍  ഒരു പയ്യന്‍  . അവനാണ് സുല്‍ ഫീക്കറിനോട് പറഞ്ഞത് . 
"ഹാജിയാര് അവിടുന്ന് പെട്ടെന്ന് മിന്നിയത്  നീ ശ്രദ്ധിച്ചില്ലേ ? ഹാജിയാര് തന്നെയാണ് അതിന്റെ ആള് " 
കാര്യം കേട്ടപ്പോളാണ്  ഞങ്ങളും അങ്ങിനെ ചിന്തിച്ചത്‌ . ഹാജിയാരാ ണെങ്കിലും അപ്പോള്‍ അത് അവിശ്വസിക്കാനും ഞങ്ങള്ക്ക് തോന്നിയില്ല .. ഞങ്ങള്‍  അങ്ങിനെയാണ് . ചിലപ്പോളൊക്കെ  ഞങ്ങള്ക്ക് ഞങ്ങളേക്കാള്‍   വിശ്വാസം ആണ് മറ്റുള്ളവരെ . 
 നാല് ദിവസം കൊണ്ട് വാര്ത്ത നാട്ടിലാകെ പരന്നു . അങ്ങാടിയില്‍ ഹാജിയാരെ  കണ്ടാല്‍  എഴുന്നേറ്റ് ബഹുമാനിച്ചിരുന്ന ചെറിയ കുട്ടികള്‍  പോലും ഹാജിയാരെ കാണുമ്പോള്‍ മുരടനക്കി ഓരോ ശബ്ദം ഉണ്ടാക്കി അടക്കി ചിരിച്ചു . 
ചില ചെറുപ്പക്കാര്‍  ഇത്രകാലം കുഞാമിത്ത മൂടി വെച്ച ഈ രഹസ്യത്തിന്റെ പൊരുള്‍   തേടി അവരുടെ അടുത്തു ചെന്നപ്പോള്‍  അന്ന് തന്നെ പള്ളിയിലെ മോല്യാരോട് ഞാന്‍  പറഞ്ഞിരുന്നു എന്നായി കുഞ്ഞമിത്ത . ചെറുപ്പക്കാര്‍  മുസ്ലിയരോട് ചോദിച്ചപ്പോള്‍  കുഞ്ഞമിത്ത ചോദിച്ച കാര്യം മുസ്ലിയാരും നിഷേധിച്ചില്ല . 
എന്നാല്‍ നാട്ടിലെ പണക്കാരനായ ബാപ്പുട്ടി ഹാജിക്ക് വേണ്ടി മോല്യാര്‍ അറിഞ്ഞ കാര്യം മിണ്ടാതെ നിന്നത് ശരിയായില്ല എന്നായി ചെറുപ്പക്കാര്‍, കൂട്ടത്തില്‍   മീശയും താടി കിളര്‍ത്തു  വരുന്ന  പയ്യന് മുസ്ലിയാരെ കൊല്ലത്തില്‍  കിട്ടുന്ന സകാത്തിന് വേണ്ടി പണക്കാര്‍ക്ക് ഓശാന പാടരുത് എന്ന് ഉപദേശിക്കുകയും ചെയ്തു .  
കമ്മിറ്റി കൂടി മുസ്ലിയാരെ പിരിച്ചും വിട്ടു . പള്ളിയിലെ ഒന്നാം സഫ്ഫിൽ സ്ഥിരമായി നിന്നിരുന്ന ഹാജിയാരുടെ സ്ഥാനം പുറത്തെ പള്ളിയിലെ വാതിലിനോടു ചേർന്നായി 
ഹജ്ജുമ്മ താത്ത തീനും കുടിയും ഇല്ലാതെ അന്ന് കിടന്നതാണ് . പെറ്റു കിടക്കുന്ന മോളെ തൊണ്ണൂറു കഴിഞ്ഞിട്ടും കൂട്ടി കൊണ്ട് പോവാന്‍  പുതിയാപ്പ്ളന്റെ വീട്ടുകാരാരും വന്നില്ല .  കുവൈറ്റില്‍  നിന്ന് മോന്‍  ഗഫൂറിനെ  വിളിച്ചു വരുത്തി .  നന്ന ചെറുപ്പത്തിലെ  അവനെ കൊണ്ട് പറഞ്ഞു വെച്ച പെണ്ണിനെ ഇനി ഈ വീട്ടിലേക്ക് അയക്കൂലാന്നു ഹജ്ജുമ്മാത്താന്റെ  പൊന്നാര ആങ്ങള കട്ടായം പറഞ്ഞു .  ഗഫൂര് വന്നു അമ്മോന്റെ മോളെ കാനോത്ത് ചെയ്തു തോട്ടക്കാട്ട് അമ്മാവന്റെ വീട്ടില്‍  തന്നെ താമസമാക്കി. 
നാട്ടിലെയും വീട്ടിലെയും അവഗണന സഹിക്കാതെ സ്വത്തും മുതലും മക്കളെ പേരില് എഴുതി വെച്ച് ബാപ്പുട്ടി ഹാജി നാട് വിട്ടു പോയി.മക്കള്‍ ആ വീടും പുരയിടവും വിറ്റ്  ഹജ്ജുമ്മാത്തന്റെ നാടായ തോട്ടക്കാട്ടിലെക്കും പോയി .  ഒന്നോ രണ്ടോ കൊല്ലത്തിനു ശേഷം ആരോ പറഞ്ഞു കേട്ട് മാക്കില പള്ളിയിലെ  ദിക്രും സലാത്തും ആയി കഴിഞ്ഞിരുന്ന ഹാജിയാര്  പെട്ടെന്നൊരു" ജുമഅ "ക്കു മരിച്ചു വീണുന്നും  മക്കളെ അറിയിച്ചിട്ട് ആരും വന്നീലെന്നും പിന്നെ അവിടെ തന്നെ ഖബറടക്കി എന്നുമൊക്കെ .. 
കൊല്ലം പത്തു പതിനഞ്ചായി . ഇന്ന് ഞങ്ങളും നിങ്ങളെ പോലെ തന്നെ സ്വന്തം കാര്യവും കുടുംബവും മാത്രം നോക്കി കഴിയാണ് . 
പിന്നെ ഇപ്പോള്‍  എന്തെ ഞാനിത് നിങ്ങളോട് പറയാന്‍  എന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടെങ്കില്‍  അതിനു ന്യായമായ ഒരു കാരണം ഉണ്ട് . 
ഇന്നലെ ബാപ്പുട്ടി ഹാജിന്റെ മോന്‍  ഗഫൂര് എന്നെ വിളിച്ചു . അവനും കുടുംബവും കുവൈത്തിലെ ഏതോ ഒരു മാളില്‍  ഷോപ്പിംഗ്‌ ചെയ്തു കൊണ്ടിരിക്കുമ്പോ അന്നാമ്മ സിസ്റ്ററെ കണ്ടുവത്രെ . കണ്ടതെ ഒന്നും രണ്ടും കുശലം പറഞ്ഞു സിസ്റ്റര്‍  മൈമൂനത്തിന്റെ വിവരമാണ് അവനോടു ചോദിച്ചത് 
" അമ്മയും അച്ഛനും ഇല്ലാത്ത നാല് പെണ്‍കുട്ട്യോള്‍ ഇല്ലായിരുന്നോ അവിടെ ? അതിലെ ആ മൂത്ത കൊച്ചിന്റെ അസുഖം ഒക്കെ മാറിയോ മോനെ ? " 
"എന്തസുഖം ?ആ കുട്ടി മരിച്ചല്ലോ  "
"ആ കുട്ടിക്ക് ഗര്ഭ പാത്രത്തില്‍ ഒരു വലിയ മുഴ ഉണ്ടായിരുന്നു . രണ്ടോ മൂന്നോ വട്ടം ഞാനതിനെ മഞ്ചേരി ഡോക്ടറെ അടുത്തു കൊണ്ട് പോയതാ .. അത് നീക്കം ചെയ്‌താല്‍  കല്യാണം കഴിക്കാനും അമ്മയാകാനും ഒക്കെ പറ്റും എന്നും ഒക്കെ അതിനോട് പറഞ്ഞതുമാണ് . അത് കേട്ടില്ല . അനിയത്തിമാരെ കല്യാണം കഴിയോളം സിസ്റ്റര്‍  ഇത് ആരോടും പറയരുത്  എന്ന് പറയും എന്നോട് . ഒന്നര കൊല്ലം കൊണ്ട് നടന്നു, ഞാന്‍  പോരുന്ന അന്ന് തീരെ വയ്യാണ്ടായിരിക്കുന്നു ആ കുട്ടിക്ക് , മരിച്ചുല്ലേ ?"
"മരിച്ചതല്ല സ്വയം ജീവനോടുക്കിയതാ "
"എന്റെ മാതാവേ , ഒരീസം എന്നോട് അത് പറഞ്ഞതാ , ചെറിയ അനിയത്തിന്റെ കല്യാണം  കൂടെ കഴിഞ്ഞാല്‍  മരിക്കാനാണ് എനിക്കിഷ്ടം എന്ന് . എന്നാലും അത് പറഞ്ഞപോലെ ചെയ്തല്ലോ ? ഞാനവിടെ ഉണ്ടായിരുന്നേല്‍  അത് ചെയ്യില്ലായിരുന്നു .."
അതെ സിസ്റ്ററെ നിങ്ങള്‍ അവിടെ ഉണ്ടായിരുന്നേല്‍ ഈ ചിത്രം തന്നെ മറ്റൊന്നായേനെ .പക്ഷെ  ഗഫൂറിനെ ആശ്വസിപ്പിക്കാന്‍  എന്റെ അടുത്ത് വാക്കുകളും ഇല്ല . 

2012 ഡിസംബർ 16, ഞായറാഴ്‌ച

"അച്ഛനുറങ്ങാത്ത" വീടുകള്‍

കരളിന്റെ കഷണങ്ങള്‍ പെണ്‍ മക്കള്‍ക്കിന്നു തന്‍ ഗൃഹവും നരകമല്ലേ
വരളുന്ന സ്നേഹത്തില്‍ വളരുന്ന  വിത്തുകള്‍ പാപത്തിന്‍ കളകള്‍  അല്ലേ
പിടയുന്ന കുഞ്ഞിന്റെ രോദനം കേള്‍ക്കാത്ത നമ്മള്‍ ബധിരരല്ലേ 
പടിവാതിലില്‍ എന്നും എത്തുന്ന വാര്‍ത്തകള്‍ ഇവളുടെ കണ്ണീരല്ലേ .. 


നിറയും ചിരി കളിയും നിറ സ്വപ്നങ്ങളിലില്ലേ
നിറയും മിഴി കവിയും ചില സ്വപ്നങ്ങളുമില്ലേ
പ്രിയവും പ്രിയം അറിയുന്നതും  പല വഴികളിലല്ലേ
പ്രിയരും പ്രിയം പറയുന്നതും  നിറ മിഴികളിലില്ലേ



കരളിന്റെ കഷണങ്ങള്‍ പെണ്‍ മക്കള്‍ക്കിന്നു തന്‍ ഗൃഹവും നരകമല്ലേ
വരളുന്ന സ്നേഹത്തില്‍ വളരുന്ന  വിത്തുകള്‍ പാപത്തിന്‍ കളകള്‍  അല്ലേ
പിടയുന്ന കുഞ്ഞിന്റെ രോദനം കേള്‍ക്കാത്ത നമ്മള്‍ ബധിരരല്ലേ 
പടിവാതിലില്‍ എന്നും എത്തുന്ന വാര്‍ത്തകള്‍ ഇവളുടെ കണ്ണീരല്ലേ .. 


അണയുന്നത് സ്നേഹത്തിന്‍ ദീപങ്ങളല്ലേ
അലിയുന്നത് വാത്സല്യ മധുര കനിയല്ലേ
നിറയുന്നത് വിദ്വേഷ വിഷ വിത്തുകള്‍ അല്ലെ
പടരുന്നത് പാപത്തിന്‍ രോഗങ്ങളുമല്ലേ

കരളിന്റെ കഷണങ്ങള്‍ പെണ്‍ മക്കള്‍ക്കിന്നു തന്‍ ഗൃഹവും നരകമല്ലേ
വരളുന്ന സ്നേഹത്തില്‍ വളരുന്ന  വിത്തുകള്‍ പാപത്തിന്‍ കളകള്‍  അല്ലേ
പിടയുന്ന കുഞ്ഞിന്റെ രോദനം കേള്‍ക്കാത്ത നമ്മള്‍ ബധിരരല്ലേ 
പടിവാതിലില്‍ എന്നും എത്തുന്ന വാര്‍ത്തകള്‍ ഇവളുടെ കണ്ണീരല്ലേ ..

പുകയുന്നത് തിന്മകളുടെ തീക്കനലുകളല്ലേ
അകലുന്നത് സ്നേഹത്തിന്‍ ധൂമങ്ങളുമല്ലേ
അകവും പുറം അറിയാതെ തിരയുന്നവരെല്ലാം
ചികയുന്നത് അന്യന്റെ ദുഃഖങ്ങളെയല്ലേ


കരളിന്റെ കഷണങ്ങള്‍ പെണ്‍ മക്കള്‍ക്കിന്നു തന്‍ ഗൃഹവും നരകമല്ലേ
വരളുന്ന സ്നേഹത്തില്‍ വളരുന്ന  വിത്തുകള്‍ പാപത്തിന്‍ കളകള്‍  അല്ലേ
പിടയുന്ന കുഞ്ഞിന്റെ രോദനം കേള്‍ക്കാത്ത നമ്മള്‍ ബധിരരല്ലേ 
പടിവാതിലില്‍ എന്നും എത്തുന്ന വാര്‍ത്തകള്‍ ഇവളുടെ കണ്ണീരല്ലേ ..

പുഴയോഴുകി പോകുന്നതും പലവഴികളിലല്ലേ 
പഴി പറയാന്‍ കഴിയുന്നത് വഴി പറയാതല്ലേ
ഇഴ പിരിയും ബന്ധങ്ങള്‍ നിറമിഴിയാലല്ലേ
പിഴ അതിനായി നല്‍കേണ്ടത് ജീവിതമൊന്നല്ലേ



കരളിന്റെ കഷണങ്ങള്‍ പെണ്‍ മക്കള്‍ക്കിന്നു തന്‍ ഗൃഹവും നരകമല്ലേ
വരളുന്ന സ്നേഹത്തില്‍ വളരുന്ന  വിത്തുകള്‍ പാപത്തിന്‍ കളകള്‍  അല്ലേ
പിടയുന്ന കുഞ്ഞിന്റെ രോദനം കേള്‍ക്കാത്ത നമ്മള്‍ ബധിരരല്ലേ 
പടിവാതിലില്‍ എന്നും എത്തുന്ന വാര്‍ത്തകള്‍ ഇവളുടെ കണ്ണീരല്ലേ ..


2012 ഓഗസ്റ്റ് 4, ശനിയാഴ്‌ച

വിളപ്പില്‍ ശാല : ഇശല്‍ : ഹക്കാനെ കോന്‍ അമറാല്‍

വിളപ്പില്‍ ശാല :
ഇശല്‍ : ഹക്കാനെ കോന്‍ അമറാല്‍



പച്ച കിളികള്‍ പാറും ചിത്രശലഭങ്ങള്‍ ഏറും പച്ച പിടിച്ചൊരു ഗ്രാമം
പാറി പറന്നു കുയില്‍ പാടിയുറക്കും ചെറു പൂക്കള്‍ നിറഞ്ഞൊരു ഗ്രാമം
ആറും പുഴകളും ചെറു തോടും കുളങ്ങളും മാറില്‍ വഹിച്ചൊരു ഗ്രാമം
ആരും കണ്ടാല്‍ കൊതിക്കും ഊര് വിളപ്പില്‍ ശാല പേരാല്‍ അറിഞ്ഞിട്ടും ഗ്രാമം

നാടിന്റെ ജീവ നാഡിഗ്രാമങ്ങളെന്നു ചൊന്നു രാഷ്ട്ര പിതാവ് ഗാന്ധിജി
നാട്യങ്ങള്‍  ഏറുമിന്നു  നോട്ടില്‍ പതിച്ചിടാന്‍  ചിത്രമായി മാറി ഗാന്ധിജി
നാട്ടിന്‍ പുറങ്ങളെല്ലാം പാട്ടമെടുത്തു പട്ടണത്തിന്‍ കോളാമ്പിയാക്കിടും
നാറ്റം സഹിച്ചിടാതെ രോഗം ശമിച്ചിടാതെ ഗ്രാമം ദുരിതം പേറിടും

നാടും നഗര പരിഷ്കാരം മനുഷ്യരില്‍ വളര്‍ത്തുന്ന തെന്തു മാന്യത  
നാറും അവശിഷ്ടമേറി പാറും പ്ലാസ്റ്റിക് ലോറി തള്ളുന്നതെന്തു ക്രൂരത
വീടും പരിസരവും ജീവിക്കാന്‍ ഉതകില്ല എങ്കില്‍  പിന്നെന്ത് ബാധ്യത
വീണ  വായിച്ചിടുന്ന  ഭരണ കര്‍ത്താക്കളുടെ വാക്കുകള്‍ക്കെന്ത് സാധ്യത

ആറ്റില്‍ കുളിച്ചു ചെറു കാറ്റും കുളിരുമേറ്റ്  ഊറ്റംകൊണ്ടൊരു ജനത
ഏറ്റംദുരിതം പേറി  കാറ്റ് വഹിച്ചു വരും  നാറ്റം  സഹിച്ചിടുവാതെ
ചാറ്റല്‍ മഴയ്ക്ക്  പോലും കൂറ്റന്‍  അഴുക്കു വെള്ളം  ഏറ്റു വാങ്ങുന്ന ജനത
മാറ്റം കൊതിച്ചു  കൊണ്ട് തോറ്റു  പിന്മാറിടാതെ ഊറ്റം കുതിച്ചു ജനത

ജാതി മതം മറന്നു രാഷ്ട്രീയവും വെടിഞ്ഞു ഒറ്റക്കെട്ടായി നില്‍ക്കുകില്‍
ജായിസായിടുമേത് ജയ്ഷ വന്നാലും ജന രോഷം വിധിക്ക് മുകളില്‍
ചൊല്ലുന്നഭിവാദനങ്ങള്‍  തെല്ലും ഭയമില്ലാതെ കല്ലായുറച്ച നിങ്ങളില്‍
പുല്ലും പുല്‍ച്ചാടി നെല്ലും കുല്ലും നിറഞ്ഞ മണ്ണിന്‍ ഗന്ധം ശ്വസിച്ചിടാംനാളെ

ചുമ്മാ  ഒന്ന് പാടി നോക്കിയത് ഇവിടെ
http://youtu.be/Pgo0gbpeusw

2012 ജൂലൈ 31, ചൊവ്വാഴ്ച

ഖുര്‍ആന്റെ തണലില്‍

നയിനാര്‍ നബി തങ്ങള്‍  ഹിറാ  ഗുഹയില്‍
നവുമായി ഇരിക്കുന്ന ഒരു വേളയില്‍
മലക്ക് ജിബ്രീല്‍ ആ  അടുക്കല്‍ ചെന്ന്
പതുക്കെ പറയുന്നു "ഇഖ്റഉ " എന്ന്

ഓതാന്‍ അറിയില്ലെന്ന്  ഉരയ്ത്തു  തങ്ങള്‍
ഓതീടണം എന്നായി   ജവാബ് ജിബ്രീല്‍
ഓതൂ  ഇറയോ ന്റെ തിരുനാമത്തില്‍
ഓതീടുക സൃഷ്ടിച്ചവന്‍ നാമത്തില്‍

നാമം ജപിച്ചു  ബി ഇസ്മില്ലാഹി
നാരി ഖദീജയില്‍ അണഞ്ഞു ഭയമില്‍
നാഥാ പ്രിയ പതിക്കിതെന്തു പറ്റി
നാരീ  വറക്ക ത്തോട്  അറിവ് തേടി

അറിവാന്‍ വറക്കത്തു ഉണര്‍ത്തീടുന്നു
അഹദോന്‍  അയച്ച ദൂതനാണ്‌ എന്ന്
അറിവായി ഒരു ഗ്രന്ഥ പിറവിയന്ന്
അതിനാല്‍ അഹമ്മദ്  നബിയായന്ന്

നബിയില്‍ സ്വലാതുംവാ സലാമോതീടാം
നബിയില്‍ ഇറങ്ങിയ കലാമോതീടാം
നിസ്കാരവും സക്ക ' നില നിര്‍ത്തീടാം
നിത്യ സുബര്ഗത്തെ കരഞ്ഞു തേടാം




2012 മേയ് 31, വ്യാഴാഴ്‌ച

പൂക്കോട്ടൂര്‍ യുദ്ധം : രണ്ടാം ഭാഗം


സാമൂതിരിയുടെയും ഹൈദരാലി ഖാന്റെയും ഏറനാട് വള്ളുവനാട് പ്രദേശങ്ങളിലെ  നികുതി പിരിവുകാരനയിരുന്ന ഉണ്ണി മൂസ മൂപ്പനെ അകാരണമായി ആ സ്ഥാനത്ത് നിന്ന് നീക്കുകയും പകരം പ്രദേശങ്ങളിലെ ഭൂ പ്രഭുക്കന്മ്മാരെ ഏല്‍പ്പിക്കുകയും ചെയ്തതോടെയാണ്‌ ബ്രിട്ടീഷ്കാര്‍ക്കെതിരെ ഈ പ്രദേശങ്ങളില്‍   സമരങ്ങള്‍ ആരംഭിക്കുന്നത് .
1792  ല്‍ ഉണ്ണി മൂപ്പനെയും സംഘത്തെയും പിടിക്കാന്‍ ബ്രിട്ടീഷ് പട്ടാളക്കാര്‍ നായര്‍ പടയാളികളുടെ സഹായത്തോടെ ശ്രമിച്ചെങ്കിലും സാധിച്ചില്ല . പിന്നീട് അദ്ദേഹത്തിന്‍റെ തലയ്ക്കു  ഇനാം   പ്രഖ്യാപിക്കുകയും പതിറ്റാണ്ടുകള്‍ക്ക് ശേഷം അദ്ദേഹം മറ്റൊരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ആണുണ്ടായത്. അതോടൊപ്പം മൂപ്പന്റെ സഹചാരികള്‍ ആയി മാറിയ  
(ബ്രിട്ടീഷ് ഗവ: ഉദ്യോഗസ്ഥന്‍ ആയിരുന്ന )ഭൂവുടമ  അത്തന്‍ ഗുരുക്കളടക്കം പലരും കൊല്ലപ്പെട്ടു . അത്തന്‍ ഗുരുക്കളുടെ ഭൂമി കണ്ട് കെട്ടി .അതിനെതിരെ പട നയിച്ച ഗുരുക്കളുടെ മകനും അനുയായികളും രക്ത സാക്ഷികളായി . തുടര്‍ന്ന് ഈ സമരം പലയിടങ്ങളിലും തുടര്‍ന്ന് പോന്നു .അവയില്‍  മുട്ടിച്ചിറ കലാപം , ചേരൂര്‍ കലാപം ,കൊളത്തൂര്‍ കലാപം തുടങ്ങിയവ പ്രസിദ്ധമാണ് , 
മമ്പുറം തങ്ങളുടെ ആഹ്വാനവും നേരിട്ടുള്ള ഇടപെടലുകളും  ഇതില്‍ പല സമരങ്ങള്‍ക്കും പ്രചോദനം ആയിട്ടുണ്ട്‌
             പക്ഷെ പിന്നീട് മമ്പുറം തങ്ങളുടെ മരണശേഷം  സമരം ശക്തി കുറഞ്ഞു . കര്‍ഷകരുടെയും കുടിയന്മാരുടെയും ഭൂമി നഷ്ടപ്പെട്ടു തുടങ്ങി . അവശേഷിക്കുന്ന ഭൂമിക്കു നികുതി വര്‍ദ്ധിച്ചു . ചെറുത്തു നിന്നവര്‍ക്കെതിരെ കേസെടുത്തു . ദാരിദ്ര്യം വര്‍ദ്ധിച്ചു . പട്ടിണി, പരസ്പരം  ഉളള ഐക്യം തകര്‍ത്തു. പിടച്ചു പറിയും കളവും വ്യാപകമായി.. ഒരു നായകനില്ലാത്ത  അഭാവം മാപ്പിളമാരില്‍ അരക്ഷിത ബോധം സൃഷ്ടിച്ചു**.
ഖിലാഫത്ത് പ്രസ്ഥാനം ഭാരതത്തില്‍ ശ്കതിയാര്‍ജിച്ചു വരുന്ന ഈ സമയത്ത്  ഖിലാഫത്ത് പ്രവര്‍ത്തകനായ തന്റെ സഹോദരന്റെ മരണശേഷം ലക്ഷദ്വീപില്‍ ദര്സു ( മത വിദ്യാഭ്യാസം)  നടത്തി കൊണ്ടിരുന്നിരുന്ന പണ്ഡിതനും പൌര പ്രമുഖനുമായിരുന്ന ആലി മുസ്ലിയാര്‍ കേരളത്തിലേക്ക് മടങ്ങി വരികയും മാപ്പിളമാര്‍ക്ക് സമരത്തിനു  നേതൃത്വം നല്‍കുകയും ചെയ്തു. 


                   
അഥവാ  :

മമ്പുറം തങ്ങള്‍ മരിച്ചു 
മാപ്പിള സമരം നിലച്ചു 
മുമ്പ് കേട്ടിടില്ല ആ വിധം നികുതി വര്‍ധിച്ചു -ജന്മി 
തമ്പുരാക്കന്മ്മാര് കുടിയാന്മ്മാരെ ദ്രോഹിച്ചു 
**********************************************
കള്ളവും ചതിയും നടന്നു 
കൊള്ളയും കൊലയും തുടര്‍ന്ന് 
തള്ള പിള്ളകള്‍ തുള്ളി വെള്ളത്തിന്നു  വലഞ്ഞ് -എങ്ങും 
പള്ള നിറയാ തുള്ള മരണവും ഏറെ കഴിഞു 
*******************************************
രക്ഷകനില്ലെന്നു താണ്
രക്ഷിതാവിന്നോട് കേണ്
ലക്ഷ ദ്വീപില്‍ നിന്ന് വന്നു ആലി മുസ്ലിയാര്‍ - നല്ല 
ലക്ഷണമോത്തുള്ള നേതാവായി മുസ്ലിയാര്‍ ..
***********************************************
വാരിയന്‍ കുന്നത്ത് ഹാജി 
ആലി മുസ്ലിയാരും ഒത്തു 
ആര്യര്‍ എം.പി സഹോദരന്‍ മാരുമോന്നിച്ച്   -ധീര 
ശൂര മാപ്പിളമാരില്‍ സമര വീര്യമെത്തിച്ചു 
**********************************************
ഭാരതത്തിന്റെ അകത്ത്  
പൊരുതുവാനുണ്ട്   കരുത്ത് 
ചേരണം എല്ലാരും ഐക്യത്തോടെ രാജ്യത്ത് - ഇനിയും 
നേരമില്ല അണിചേര്‍ന്നു മുന്നോട്ടീ ഖിലാഫത്ത്
*************************************************************
കാട്ടു തീ പോലന്നു വാര്‍ത്ത
കേട്ടറിഞ്ഞതി ദുഃഖ വാര്‍ത്ത
കേറി പട്ടാളം വളഞ്ഞു പള്ളിയില്‍ പാര്‍ത്ത -ആലി
മുസ്ലി-യാരെ കിട്ടിടാന്‍  പള്ളിക്ക് അകത്താ
*********************************************************
കേട്ടറിഞ്ഞോരെത്തി ധീരം
കേള്‍ക്കണോ പിന്നത്തെ പൂരം
കേരളക്കര കേട്ടതില്ലിത് പോലെ അതി ക്രൂരം - മാപ്പിള
മാരെ നെഞ്ചു തകര്‍ത്തിടും വെടിയൊച്ചകള്‍ ഘോരം

................................................................                                      ...തുടരും 
 ആദ്യ ഭാഗം ഇവിടെ 
http://ashraf-salva.blogspot.com/2011/11/blog-post_29.html
**കടപ്പാട് :മലബാര്‍ കലാപം പ്രഭുത്വത്തിനും രാജ വാഴ്ചയ്ക്കും എതിരെ (കെ. എം പണിക്കര്‍ )

2012 ഫെബ്രുവരി 1, ബുധനാഴ്‌ച

കദീസുമ്മാന്റെ ഏലസ്സ്



കദീസുമ്മ ന്റരയിലെ എലസ്സിന്റെ മണി പോയ കഥയൊന്നുകേള്‍ക്കണ്ടേ നാട്ടില്‍ 
ശുഅലില്ല ചെറുപ്പക്കാര്‍ സുഖമായിട്ടുറങ്ങാത്ത  കഥയിത് കേള്‍ക്കണ്ടേ ..

പുരുഷന്മ്മാര്‍ പരസ്പരം പറയുന്നു അടക്കം 
പരസ്യമായി പല വിധ രഹസ്യങ്ങള്‍ ഒടുക്കം 
കദീസുമ്മ വരുന്നുന്ടെന്നറിഞ്ഞതില്‍ തിടുക്കം 
ഗടി പാഞ്ഞിന്നവനുള്ളതൊരു ചെറു ഞരക്കം 
തല വിധി അതിനാല് - പടച്ചോനെ -  പലവിധ ഗുലുമാല് 
                                                (കദീസുമ്മന്റരയിലെ എലസ്സിന്റെ മണി പോയ)
നിറുത്താതെ പറയുന്നു കദീസുമ്മ  ബെരുത്തം
നിരത്തിന്മ്മേല്‍ ചെറുപ്പക്കാര്‍ അത് കേട്ടിട്ടിരുത്തം
വരത്തന്മ്മാര്‍ അതുവഴി വന്നാലുടന്‍ പിടുത്തം
വരത്തില്ലെന്നോതി ചിലര്‍ അത് കേട്ട് നിറുത്തം
ചുരുക്കത്തില്‍ പറഞ്ഞാല് - പടച്ചോനെ- ഒടുക്കത്തെ  ഗുലുമാല്
                                               (കദീസുമ്മന്റരയിലെ എലസ്സിന്റെ മണി പോയ)
വിഷയത്തില്‍    ഇടപ്പെട്ടു  വിഷമിച്ചു    പലരും
പിരിശത്തില്‍ പണംനല്‍കി സഹായിച്ചു ചിലരും 
അരിശത്തില്‍  കദീസുമ്മ  നിരസിച്ച്  പലതും 
കുരിശായി ഒടുവിലാ സഹായങ്ങള്‍ ചിലതും 
കലപില അതിനാല് -പടച്ചോനെ -നൂലാമലാ  ഗുലുമാല് 
                                             (കദീസുമ്മന്റരയിലെ എലസ്സിന്റെ മണി പോയ)
അരക്കെട്ടും കുലുക്കി കൊണ്ടൊരു ദിനം കദീസുമ്മ വരുന്നൊരുനേരത്ത്  -നാട്ടില്‍
പുര കെട്ടി നടക്കുന്ന പറങ്ങോടന്‍ ചിരിച്ചും കൊണ്ടിരിക്കുന്നു മുറ്റത്ത്‌
ഒരു കെട്ടു പുകലക്ക് പണ മില്ലാത്തിവനെന്തേ ചിരിയ്ക്കുന്നീ നേരത്ത്  -ഞാനും 
പുര വിട്ടു പുറത്തേക്ക് നടന്നൊരു അടി കാണാന്‍ വകുപ്പുണ്ട് എന്നോര്‍ത്ത് 
                                              (കദീസുമ്മന്റരയിലെ എലസ്സിന്റെ മണി പോയ)
പറങ്ങോടനറിയാമാ മണിയുടെ രഹസ്യം 
പറയാതെ ഇരുന്നതെന്താണെന്നാ ണിന്നതുസ്യം  
പറയാതിരിക്കാന്‍ വയ്യ ഇനി ഇത് പരസ്യം 
പറയുമ്പോള്‍ നിങ്ങള്‍ കരുതിടും വെറും ഹാസ്യം 
പറഞ്ഞില്ല  അതിനാല് - പടച്ചോനെ - പലവിധ ഗുലുമാല്
                                              (കദീസുമ്മന്റരയിലെ എലസ്സിന്റെ മണി പോയ)

കദീസുമ്മ ന്റരയിലെ എലസ്സിന്റെ മണി പോയ കഥയൊന്നുകേള്‍ക്കണ്ടേ - നാട്ടില്‍ 
ശുഅലില്ല ചെറുപ്പക്കാര്‍ സുഖമായിട്ടുറങ്ങാത്ത  കഥയിത് കേള്‍ക്കണ്ടേ ..
പല പകല്‍ മാന്യന്മ്മാരും തല താഴ്ത്തി നടക്കുന്ന തറിയുന്നതിന്നല്ലേ  - വട്ടി
പലിശക്ക് പണം നല്‍കും മമ്മൈസാന്റെ മുഖത്തുള്ള കരിമഷി തെളിവല്ലേ




2011 ഡിസംബർ 24, ശനിയാഴ്‌ച

ക്രിസ്തുമസ് ദിനത്തിലെ ഓര്‍മ്മ


തീവണ്ടിയുടെ അകത്തിരുന്നു കൊണ്ട് അവളും പ്ലാറ്റ് ഫോര്മില്‍ നിന്നു അവനും ഗൌരവമായി സംസാരിച്ചു കൊണ്ടേ ഇരുന്നു. തീവണ്ടി പുറപ്പെടുന്നതിനു മുമ്പ് തന്നെ അവളോട്‌ യാത്ര  പറഞ്ഞു  അവന്‍      മുന്നോട്ട് നീങ്ങിയപ്പോള്‍ എന്തോ  എന്റെ മനസ്സില്‍ ഒരു  ആകാംക്ഷ നിറഞ്ഞു.iഎന്തായിരിക്കും അവര്‍ പറയുന്നത്.?  ആരായിരിയ്ക്കും  അയാള്‍?
വേഷത്തിലും ഭാവത്തിലും ഒരു ജാടയുമില്ലാതെ  പേരിനു പോലും ഒരു ആഭരണം ധരിക്കാതെ ഇളം മഞ്ഞ ചുരിദാറില്‍ സുന്ദരിയായി ഇരിക്കുന്ന ഈ കുട്ടി അയാളുടെ ആരായിരിക്കും? 

              അറിയാം മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള  പാളി നോട്ടം വളരെ തെറ്റാണ് .കൂടാതെ  ഞാന്‍ നോമ്പ് കാരനും. പത്തു മിനിറ്റു മാത്രമേ ഉള്ളൂ നോമ്പ് തുറക്കാന്‍. കയ്യില്‍ കരുതിയിരുന്ന കാരക്കയും ഒരു കുപ്പി വെള്ളവും എടുത്ത് തയ്യാറാക്കി വെക്കുന്നത് കണ്ട ഒരാള്‍ വളരെയധികം നിര്‍ബന്ധിച്ചു വിളിച്ചു. കൂടേ ചെല്ലാന്‍. അവര്‍ പത്തു പേരോളം ഉണ്ടത്രേ. നോമ്പു തുറക്കുള്ള        എല്ലാ വിഭവങ്ങളും നിരത്തി വെച്ചു  സമയം ആവാന്‍     കാത്തിരിക്കുകയാണ് .  ഒരു കമ്പാര്‍ട്ട് മെന്റില്‍ അവര്‍ മാത്രമേ ഉള്ളൂ.  വേണ്ട, ട്രെയിന്‍ യാത്രക്കിടെ ഉള്ള ഒരു ഭക്ഷണ പങ്കുവെക്കലും വേണ്ട. സ്നേഹപൂര്‍വ്വം ക്ഷണം നിരസിച്ചു.
           എതിരെയുള്ള  ബര്‍ത്തില്‍ കിടന്നു ഉറങ്ങുകയായിരുന്ന പെണ്കുട്ടി ഉറക്കമുണര്‍ന്നു. പതിനഞ്ചു വയസ്സ് പ്രായം കാണും. കുട്ടിയുടെ അമ്മ എന്നെ ദയനീയമായി ഒന്ന് നോക്കി. ഒന്ന് മാറി തരണം . മോള്‍ മൂത്രം ഒഴിച്ചിരിയ്ക്കുന്നു.  ഒന്ന് വൃത്തിയാക്കാന്‍ ആണ്. കുട്ടിയ പുതപ്പിച്ചിരുന്ന പുതപ്പു അമ്മ കയ്യിലെടുത്തപ്പോള്‍ മനസ്സു വല്ലാതെ വേദനിച്ചു പോയി. പതിനഞ്ചു വയസ്സ് പ്രായം വരുന്ന കുട്ടി  സ്പാറ്റിക് ആണ്. . സ്വയം ബുദ്ധി ഇല്ലാത്തതു മാത്രമല്ല എഴുനേല്‍ക്കാന്‍ പോലും വയ്യ. ഞാന്‍ വെള്ള കുപ്പിയും ഈത്തപഴവും എടുത്തു പുറത്തേക്ക് പോയി.അര മണിക്കൂര്‍ കഴിഞ്ഞു  എന്റെ മനസ്സില്‍ നിന്  ആദ്യ സുന്ദരി  ഇറങ്ങി പോയിരുന്നു. പകരം ഈ കുട്ടിയുടെ മുഖം. അമ്മയുടെ ദയനീയ നോട്ടം. എന്തേ ഇത്രയും അസുഖമുള്ള ഒരു കുട്ടിയുമായി ഇവര്‍ ഒറ്റയ്ക്ക്. എവിടെക്കായിരിക്കും  ഇവര്‍ പോകുന്നത് ? എന്റെ മനോവ്യാപാരത്തില്‍ നിന്നു പെട്ടെന്ന് എന്നെ ഉണര്‍ത്തിയത് അവളുടെ ശബ്ദം ആണ്.
" ക്ഷമിക്കണം ട്ടോ,സുഖം ഇല്ലാത്ത കുട്ടിയാണ്".
         
                  എന്റെ മറുപടി ഒരു ചിരിയില്‍ ഒതുക്കി. മുകളില്‍ ആരോ കിടന്നു ഉറങ്ങുന്നുണ്ട് :നിസ്കരിക്കണം. താഴെ   വെള്ളം   ഉണങ്ങിയിട്ടില്ല  ,ബാഗില്‍ നിന്നു ടാര്‍ക്കിയെട്ത്തു വിരിച്ചു ,നില്ക്കാന്‍ തരമില്ല, മഗ്രിബും ഇഷയും ചേര്‍ത്തു ഇരുന്നു തന്നെ നിസ്കരിച്ചു. ഖുറാന്‍ എടുത്തു ഒരു പേജ് ഓതി. എന്തോ ശ്രദ്ധ വ്യതിചലിക്കുന്നു . മനസ്സു അസ്വസ്ഥമാകുന്നു. അല്പം കഴിഞ്ഞു  ഭക്ഷണം കഴിച്ചു ഉറങ്ങാം എന്നായിരുന്നു തീരുമാനം. അത് വരെ വായിക്കാന്‍ കയ്യില്‍ കരുതിയിരുന്ന "മയ്യഴിയുടെ തീരങ്ങളില്‍"കയ്യിലെടുത്തു. ഇടയില്‍ അറിയാതെ അവളെ ഒന്ന് നോക്കി . അവള്‍ എന്നെ തന്നെ നോക്കി ഇരിക്കുന്നു. ഒരു പുഞ്ചിരി പരസ്പരം കൈമാറി. ഉടനെ അവള്‍ ചോദിച്ചു "പ്രാര്‍ത്ഥന കഴിഞ്ഞോ? " "ഉവ്വ്" ബുദ്ധിമുട്ടില്ലെങ്കില്‍ ഇങ്ങോട്ട് ഇരുന്നാല്‍ എനിക്കും ഒരല്പം സമയം "  അവളുടെ ചോദ്യം പൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ ഞാന്‍ എഴുന്നേറ്റു . ആ രോഗിയായ കുട്ടിയെ മടിയില്‍ കിടത്തിയ അമ്മയുടെ അടുത്തു ഞാന്‍ ഇരുന്നു. പുസ്തക താളുകള്‍ വെറുതെ മറിച്ചു, എന്റെ മനസ്സില്‍ ഉയരുന്ന ചോദ്യങ്ങള്‍ മനസ്സിലാക്കിയെന്നവണ്ണം അമ്മ യാതൊരു മുഖവുരയും കൂടാതെ തന്നെ പറഞ്ഞു തുടങ്ങി. ഏകാ മോളാണ്. പ്രസവിച്ചഅന്നുമുതല്‍ ഇങ്ങിനെയാണ്. ഒരു പാട് ചികിത്സ ചെയ്തു. ഒരു ഫലവും  കിട്ടിയില്ല. അത് കൊണ്ട് തന്നെ നാട്ടില്‍ വല്ലപ്പോഴും വരാറുള്ളൂ . കഴിഞ്ഞ ആഴ്ച ആങ്ങളയുടെ മോളുടെ കല്യാണത്തിനു വന്നതാണ്‌. എല്ലാം ഉത്തരങ്ങള്‍ ,എന്റെ മനസ്സില്‍ ബാക്കി വന്ന ഒരു ചോദ്യത്തിന് ഉത്തരം കിട്ടാത്തത് കൊണ്ട് ഞാന്‍ ശബ്ദം താഴ്ത്തി ചോദിച്ചു.  "കൂടെയുള്ള ആ കുട്ടി.?"
അവര്‍ അത്ഭുതം കൂറി ," ആ കുട്ടി മോന്റെ കൂടെ  ഉള്ളതല്ലേ. ? നേരത്തെ ആരോ ഒരാള്‍ തനിച്ചാണോ എന്ന് ചോദിച്ചപ്പോ മോനെ ചൂണ്ടി കൂടെ ആളുണ്ട് എന്ന് പറഞ്ഞല്ലോ"
            
            എന്റെ മനസ്സില്‍ വീണ്ടും പല തരം സംശയങ്ങളും ചോദ്യങ്ങളും നിറഞ്ഞു. അമ്മ അവരുടെ മോളെ പതുക്കെ പിടിച്ചു എഴുന്നേല്‍പ്പിച്ചു . തന്റെ മാറിലേക്ക്‌ ചേര്‍ത്തു കിടത്തി  ബിസ്കറ്റ്  ദ്രവ രൂപത്തിലാക്കിയത് സ്പൂണില്‍ കോരി കൊടുക്കുവാനുള്ള തയ്യാറെടുപ്പാണ്. ഇത് കണ്ടതും അവള്‍ പ്രാര്‍ഥന നിര്‍ത്തി, ആ കുട്ടിയെ തന്റെ മടിയിലേക്ക്‌ കിടത്തി അമ്മ കുഞ്ഞിനെന്നവണ്ണം ആ ബിസ്കറ്റ് മുഴുവന്‍ കോടുത്തു. ഈ സമയം അമ്മ ടോയിലെറ്റിലോ മറ്റോ പോയി  വന്നു മകള്‍ക്ക് കിടക്കാന്‍ താഴെ തുണി വിരിച്ചു. മോളെ രണ്ടു "അമ്മമാരും" കൂടേ താങ്ങി  താഴെ കിടത്തി. എന്നെ പോലേ പലരും ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
         അമ്മ ഞങ്ങള്‍  രണ്ടു പേരോടും എന്നവണ്ണം ചോദിച്ചു. "കിടക്കുന്നില്ലേ ?  " രണ്ട് പേരും ഉത്തരം ഒന്നും  പറഞ്ഞില്ല. ഞാന്‍ ഉത്തരം എന്നവണ്ണം ലയിറ്റ് ഓഫ്‌ ചെയ്തു. പക്ഷെ കിടക്കാന്‍ തോന്നിയില്ല. മിക്കവാറും യാത്രക്കാര്‍ ഒക്കെ ഉറങ്ങി കാണും പരസ്പരം പരിചയപ്പെടാതെ  ഒരേ സീറ്റില്‍ തൊട്ടടുത്ത് ഞങ്ങള്‍ രണ്ടു പേര്‍, എപ്പോഴോ ഞാന്‍ അവളോട്‌ ചോദിച്ചു. "യാത്ര എങ്ങോട്ടാണ്? " കേട്ടറിവ് പോലും ഇല്ലാത്ത ഒരു സ്റ്റേഷന്റെ പേര് പറഞ്ഞു. എന്റെ ചോദ്യം ഇഷ്ടപ്പെട്ടില്ല എന്ന ഭയത്താല്‍ മനസ്സില്‍ മുന്‍കൂട്ടി കരുതി വെച്ചിരുന്ന അടുത്ത ചോദ്യം ഞാന്‍ മനപ്പൂര്‍വം പിന്‍ വലിച്ചു. പക്ഷെ പിന്നീട് എപ്പോഴോ ഞങ്ങള്‍ സംസാരം പുനരാരംഭിച്ചു . എന്തൊക്കെയോ വിഷയീഭവിച്ചു.  യാത്ര എവിടേക്ക് എന്നതിന് മാത്രം വ്യക്തമായ ഉത്തരം തന്നില്ല. പക്ഷെ  തന്റെ സ്ഥലത്തിന്റെ ഓഹരി ചേട്ടായിക്ക് എഴുതി കൊടുക്കാന്‍ വേണ്ടി വന്നതാണ്‌ എന്ന് മാത്രം പറഞ്ഞു. 
 ഒരു രാത്രി മുഴുവന്‍ സംസാരിച്ചു കൊണ്ടേ ഇരുന്നു.  ഏതോ ഒരു സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയപ്പോള്‍  ആണ് നേരം പുലര്‍ന്നത് ഞങ്ങള്‍ അറിയുന്നത്. വുളു എടുത്ത് നിസ്കരിച്ചു. വീണ്ടും സംസാരം. ഇടയ്ക്കു അമ്മയും മോളും ഉണര്‍ന്നു. മോളുടെ എല്ലാ ആവശ്യങ്ങളും തികഞ്ഞ ഉത്തരവാദിത്തത്തോടെ തന്നെ അവള്‍ നിറവേറ്റി കൊണ്ടിരുന്നു. രണ്ടു രാത്രിയും രണ്ടു പകലും, പിന്നിട്ടിരിക്കുന്നു. ഇന്ന് രാത്രി 12  മണിക്ക് അവള്‍ക്കു ഇറങ്ങേണ്ട സ്റ്റാഷന്‍ എത്തും. വണ്ടിക്കു എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടായെങ്കില്‍ എന്ന് ‍ ചിന്തിച്ചുവോ? 
ഇറങ്ങാനുള്ള സ്ഥലം അടുത്ത എത്തി , അവള്‍ ബാഗും സാധനങ്ങളും എല്ലാം  റെഡിയാക്കി വെച്ചു. മനസ്സില്‍ എവിടെയോ ഒരു നീറ്റല്‍. എന്തിനു? ....
സ്റ്റേഷനില്‍ എത്തുന്നതിനു മുന്‍പ് ആ അമ്മ എന്നോട് പറഞ്ഞു. "അവിടെ അവളെ കൂട്ടാന്‍  കൂട്ടുകാരികള്‍  വന്നില്ലെങ്കില്‍ എന്ത് ചെയ്യും?  തനിച്ചു ഇറങ്ങാന്‍ പറ്റാത്ത നാടാണ്‌. ചെറിയ സ്റ്റേഷനും ആണ്. മോന്‍ കൂടേ ചെല്ല്... അവര് വന്നില്ലെങ്കില്‍  മോള്‍ ഇതില്‍ തന്നെ കയറൂ , എന്റെ കൂടേ ഇറങ്ങാം രാവിലെ ഒന്‍പതിന് അവിടെന്നു   ഒരു വണ്ടി ഉണ്ട് .അതില്‍ ഇങ്ങോട്ട് പോരാം ,രാത്രി തനിച്ചു ഇറങ്ങേണ്ട " 
          വണ്ടി സ്റ്റേഷനില്‍ എത്തി. ബാഗും പിടിച്ചു മുന്നില്‍ ഞാന്‍ ഇറങ്ങി, ആരും വന്നിരിക്കരുത് എന്ന് ഞാന്‍ ആഗ്രഹിച്ചോ?ഇരുളില്‍ രണ്ടു രൂപങ്ങള്‍ നടന്നു വരുന്നു. കമ്പിളി കൊണ്ട് മൂടി പുതച്ചു അവളുടെ കൂട്ടുകാരികള്‍ .അവര്‍ അടുത്ത എത്തുന്നതോടെ മനസ്സില്‍ എന്തൊക്കെയോ നഷ്ടങ്ങള്‍ തോന്നുന്നുവോ? ഇല്ലാ നഷ്ട്ടപെടുത്തി കൂടാ. ഈ യാത്ര ജീവിതാവസാനം വരെ തുടരണം. രണ്ടു ദിനരാത്രങ്ങളില്‍ ഒരിക്കല്‍ പോലും ചിന്തിക്കാത്ത കാര്യങ്ങള്‍ മനസ്സിലേക്ക് ഓടിയെത്തി. അവളുടെ     കരം പിടിച്ചു കൊണ്ട്  ഞാന്‍ ചോദിച്ചു.     " പോരുന്നോ എന്റെ കൂടെ , ഈ യാത്രയില്‍ മാത്രമല്ല  ജീവിത യാത്രയില്‍ മുഴുവന്‍ എന്റെ സഹയാത്രികയായി"  
എന്റെ പിടിയില്‍ നിന്ന് മെല്ലെ കൈ വേര്‍പെടുത്തി കൊണ്ട് അവള്‍ പറഞ്ഞു. "ഞാന്‍ കര്‍ത്താവിന്റെ മണവാട്ടിയാണ് " പക്ഷെ  എന്റെ കൈകള്‍ അവളുടെ കണ്ണീരു വീണു നനഞ്ഞിരുന്നു.

എല്ലാവര്ക്കും  ക്രിസ്തുമസ് ആശംസകള്‍ 

2011 നവംബർ 29, ചൊവ്വാഴ്ച

പൂക്കോട്ടൂര്‍ യുദ്ധം


ഇന്ത്യയുടെ ദേശീയ സമരചരിത്രത്തില്‍ അതുല്യമായ സ്ഥാനമുണ്ടെങ്കിലും പല കാരണങ്ങളാല്‍ ചരിത്രത്തില്‍ തമസ്കരിക്കപ്പെട്ട എന്നാല്‍ 1921 എന്ന  നാലക്കങ്ങള്‍ കൊണ്ട്  തന്നെ  ദേശ സ്നേഹികളുടെ മനസ്സിലേക്ക് ഓടി എത്തുന്ന ഒരു കലാപത്തിലെ ചില സുപ്രധാന സമരങ്ങളെ (പൂക്കോട്ടൂര്‍  യുദ്ധം) കാവ്യ രൂപത്തില്‍ സ്മരിക്കാനുള്ള ഒരു എളിയ ശ്രമമാണ് ഇവിടെ  നടത്തുന്നത്.
മാപ്പിളപ്പാട്ടിന്റെ നിയമങ്ങള്‍  എല്ലാം പാലിച്ചാണ് ഇത് രചിച്ചത് എന്ന അവകാശ വാദമൊന്നും ഇല്ല. അത് കൊണ്ട് തന്നെ കാവ്യ നിയമങ്ങളിലെ തെറ്റുകള്‍ തിരുത്താന്‍ ഞാന്‍ അശക്തനാണ്. അതെ സമയം ചരിത്രം  വായിച്ചും കേട്ടും മനസ്സിലാക്കിയതില്‍ എന്തെങ്കിലും അപാകതകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍  തിരുത്തി തരണമെന്ന് സദയം അപേക്ഷിക്കുന്നു.

ഇതിലേക്കുള്ള ഒരു പരിചയപ്പെടുത്തല്‍ മാത്രമേ ഈ അദ്ധ്യായത്തില്‍ ചേര്‍ത്തിട്ടുള്ളൂ ..
                                                അദ്ധ്യായം ഒന്ന്

സകലം പടച്ച നാഥാ
സമദായ ഖോജ രാജാ
സമര്‍പ്പിച്ചിടുന്നു നിന്‍ നാമത്തില്‍ നീ എന്നെ
തിരുത്തീടണം അപരാധം ചെയ്യുകില്‍ ...

                                             
കല്ല്‌ വെട്ടു കുഴിയില്‍ കുഴിച്ചു മൂടിയും കൂട്ടത്തോടെ കത്തിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു  പിന്നീട് മറമാടുകയും ചെയ്യപ്പെട്ട ധീരരായ രക്തസാക്ഷികളേയും കൊടിയ മര്ദ്ധനങ്ങള്‍ക്ക് ശേഷം ബെല്ലാരി  ത്രിശ്ശനപള്ളി ,സേലം തുടങ്ങിയ ജയിലുകളില്‍ അടക്കപ്പെട്ട നേതാക്കളെയും ആന്തമാനിലെക്കും മറ്റും
 നാട് കടത്തപെട്ട പൂര്‍വ്വ പിതാക്കളെയും സ്മരിച്ചു കൊണ്ടെല്ലാതെ ഈ കാവ്യം തുടങ്ങാന്‍ കഴിയില്ല.

ഖിലാഫത്ത് നേതാക്കളായ അബ്ദുറഹിമാന്‍ സാഹിബ്‌, എം.പി നാരായണമേനോന്‍ , കെ എം മൌലവി , ഇ മൊയ്തു മൌലവി , ഗോപാലമേനോന്‍ , എന്നിവരെയും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാര്‍ എന്നിവരെയും സമര നേതാക്കളായിരുന്ന വടക്കേ വീട്ടില്‍ മുഹമ്മത് , പരാഞ്ചേരി കുഞ്ഞറമുട്ടി,കാരാടന്‍ മൊയ്തീന്‍ കുട്ടി ഹാജി, മന്നതോടി കുഞ്ഞാലന്‍ ഹാജി, കൊല്ല പറമ്പന്‍ അബ്ദു ഹാജി, പോട്ടയില്‍ കുഞ്ഞോ ക്കര്‍ എന്നിവരെയും പ്രത്യകം സ്മരിക്കുന്നു .                                          



ചോര ചിന്തി മൃതിയടഞ്ഞ ധീരരാം പിതാക്കളെ
മാറ് കാട്ടി വീരമൃത്യു നേടിയ ശുഹാദാക്കളെ

പേരിനാലെഴുതി തുടങ്ങീടുന്നു ഈ സമരങ്ങളെ
പോരിശ സ്വര്‍ഗത്തിലാക്കീടണമാ നേതാക്കളെ

ചൊല്ലിടുന്നീ ധീര രക്ത സാക്ഷികള്‍ക്കടങ്കലും
മുല്ലമാലകള്‍  കൊരുത്ത വിപ്ലവാഭിവാദ്യവും

പല്ല് പോയ വൃദ്ധനും അന്നില്ല ഭീതി തെല്ലുമേ
നെല്ല് കുത്തും ഉലക്കയും തവിയൊക്കെ ആയുധമായിടെ

കല്ല്‌ പോലുറച്ച കല്ബിന്‍  മുന്നില്‍ തോക്ക്  തോറ്റിടെ
വെള്ള പട്ടാളത്തിന്‍ ചോര  ചിന്തി പൂക്കോട്ടൂരിലും .   ( തുടരും)

2011 നവംബർ 23, ബുധനാഴ്‌ച

പ്രവാചക പ്രകീര്‍ത്തന ഗാനം

അറിവിന്‍ സുഗന്ധം വീശി                             
അഹദോന്റെ നാമം വാഴ്ത്തി                                         
അറബ് മണല്‍ പരപ്പില്‍
കുളിരായി വന്ന പൂവേ ഹക്കിന്‍ ഒളി നിലാവേ

അറിയുന്നു ലോകത്തിലാകെ
അല്‍ അമീനെന്ന നാമത്തിലേറെ
അന്ത്യ പ്രവാചക നോരെ
അശ്രഫുല്‍ ഹല്ഖാം റസൂലേ

ഹാഷിം കുടുംബത്തിലന്നു
അന്ത്യാ റസൂല് പിറന്ന്
അന്ധ വിശ്വസമെല്ലാം തകര്‍ന്ന്
സത്യ ദീനിന്റെ മാര്‍ഗം തെളിഞ്ഞ്

അള്ളാന്റെ കല്പന എത്തി
അന്ത്യ ദൂതര്‍ക്ക് സന്ദേശം എത്തി
ഹക്കിന്‍ പ്രകാശം പരത്തി
ഫുര്ഖാനായി ലോകര്‍ക്കതെത്തി

മിഉറാജ് രാവിന്റെയന്നു
ബൈതുല്‍ മുഖദ്ദസില്‍ ചെന്ന്
ആകാശ യാത്രയിലന്നു
അഞ്ച് വക്തിന്റെ സമ്മാനം തന്നു

അറിവിന്‍ സുഗന്ധം വീശീ
അഹദോന്റെ നാമം വാഴ്ത്തീ
അറബ് മണല്‍ പരപ്പില്‍
കുളിരായി വന്ന പൂവേ  ഹക്കിന്‍ ഒളി നിലാവേ


2011 സെപ്റ്റംബർ 21, ബുധനാഴ്‌ച

ആട് കമ്പം




ആലി മൂപ്പന്റ വറാന്‍കുട്ടിന്റെ ആദ്യ ബീടര് ഹലീമാത്ത          
ആറ്റു നോറ്റ് ബാങ്ങിയോരാടിനെ കാണാന്‍ ഇല്ലെന്നോ 
ആട് കയറു പൊട്ടിച്ചോടി 
ഓടി ബീടര് ഒപ്പം കൂടി 
കൂടി കുട്ടികള്‍ മുറവിളി കൂട്ടി നാട്ടില് പാട്ടായി ആടിന്‍ പോക്കൊരു ഹരമായി..
  (ആലി മൂപ്പന്‍)
കാടി വെള്ള കലവുമെടുത്തു
കൂലി കാരി പെണ്ണും ഓടി
പാല് കാച്ചുണ പാത്രമെടുത്ത്
മോള് മുറ്റാതാകെയും ചാടി
ചാടി ഓടി അവറാന്‍ കുട്ടി കിണറ്റില്‍ ചാടി ഒച്ച കേട്ട ബീടര് ആടാണെന്നു ഉറക്കെ പാടി
  (ആലി മൂപ്പന്‍)
മുങ്ങി പൊങ്ങി അവറാന്‍ കുട്ടി
മങ്ങി കാഴ്ച ശ്വാസവും തിങ്ങി
തങ്ങി നിന്നൊരു വേരില്‍ തൂങ്ങി
പൊങ്ങിടാനൊരു കയറിനു തേങ്ങി  കയര്‍  അത് വരവായി കിണറ്റിന്‍ കരയിലും ഹരമായി
 (ആലി മൂപ്പന്‍)
തെങ്ങില്‍ കെട്ടിയ കയറു പിടിത്ത്
എത്തി അവറാന്‍ ഒരുവിധം പുറത്ത്
ചോദി ബീടര് ആട്  എവുടുത്ത്
 താങ്ങി അവറാന്‍ ഉടനടി മോത്ത് ഹലീമക്ക് വെളിവായി ആടിന്‍ കമ്പവും മൌത്തായീ
(ആലി മൂപ്പന്‍)

2011 സെപ്റ്റംബർ 13, ചൊവ്വാഴ്ച

ആറാം ക്ലാസിലെ രണ്ടാം കെട്ട്

ഇരുപത്തി അഞ്ചുവര്‍ഷങ്ങള്‍കഴിഞ്ഞു.സ്കൂള്‍കലോത്സവത്തിന്റെ  രണ്ടാം ദിവസം. കലോത്സവ ലഹരി പിടിച്ചു ഞാനും കുറച്ചു കൂട്ടുകാരും മുളക് പൊടി തേച്ച നാരങ്ങയും നുണഞ്ഞു ഗ്രൗണ്ടില്‍ ഉലാത്തുകയാണ്. ഹെഡ് മാസ്റ്റര്‍ കൊയ്ത്ത് അടുത്ത നെല്പാടത്തിലെ കര്‍ഷകനെ പോലെ ഗ്രൌണ്ടിലൂടെയുള്ള പതിവ് ഉലാത്തലില്‍ ആണ്. മുണ്ട് മടക്കി കുത്തഴിച്ചിട്ട്‌ ആയിരുന്നു ഞങ്ങളുടെ അന്നത്തെ അഭിവാദ്യ ശൈലി. ഞങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു മുന്നോട്ടു നീങ്ങിയ സാര്‍ തിരിഞ്ഞു നോക്കി എന്നെ വിളിച്ചു. സത്യമായും ഒരു  കുരുത്ത കേടും കാണിച്ചിട്ടില്ല. രാവിലെ തന്നെ വിളിച്ചു തരുന്നതല്ലേ. ചൂടുള്ള
ആ ചൂരല്‍ കഷായം വാങ്ങാനായി എന്റെ ഉള്ളന്‍ കൈ വിയര്‍ക്കാന്‍ തുടങ്ങി. കാല്‍  മുട്ടുകള്‍ കൂട്ടി ഇടിക്കാനും.
 സാറ് വിളിച്ചെങ്കിലും ഒരക്ഷരം ഉരിയാടാതെ ഓഫീസിലേക്ക് നടക്കുകയാണ്. പാവാട പോലത്തെ മാസ്റ്ററുടെ പാന്റിനെ പറ്റി നിലവില്‍ ഉള്ളതിലും നല്ല ഒരു പാരഡി പാട്ട് ആ സമയത്തും എന്റെ മനസ്സിലേക്ക് തികട്ടി തികട്ടി വരുന്നു. അല്ലെങ്കിലും പാട്ടിനു ഒരു സമയ ബോധം ഇല്ല. തലേന്ന്  ഞങ്ങള്‍ നാടക മത്സരത്തിനു
 ഒരു ശോക ഗാനത്തിന്റെ മ്യൂസിക്‌ വേണം എന്ന് പറഞ്ഞപ്പോള്‍ ഞങ്ങളുടെ സ്കൂളിലെ ഏക സംഗീത സംവിധായകനും ബുദ്ധി ജീവിയും സര്‍വ്വോപരി എഴാം ക്ലാസിനെ തുടര്‍ച്ചയായ മൂന്നു വര്‍ഷത്തെ സര്‍വീസ് കൊണ്ട് യു പി വിഭാഗം സബ്ജില്ല മത്സരത്തില്‍ സ്കൂളിന്റെ കിരീടം നിലനിര്‍ത്തി തരുന്നവനുമായ
 വിജയന്‍ വായിച്ചു തന്നത് ഇന്നത്തെ ഭാഷയില്‍ അന്നത്തെ "അടിപൊളി"  ഗാനമായ  "കുര്‍ബാന കുര്‍ബാന" എന്ന
പാടിന്റെ ബീജിയം ആയിരുന്നു. അതേ നാടകത്തില്‍ തന്നെ ഒരു പ്രാര്‍ത്ഥനയുടെ രംഗത്തിനും അവന്‍ കൊടുത്തത് "കുര്‍ബാന കുര്‍ബാന" തന്നെ. എഴാം ക്ലാസ്സുകാരനായ വിജയന്റെ ന്യായീകരണം ഇങ്ങിനെയായിരുന്നു " കുര്‍ബാന എന്ന് പറഞ്ഞാല്‍  ബലിയാണ്. ബലി വേദനയാണ്. വേദന ദുഖമാണ്, ശോകമാണ്. ഇതിലേറെ അനുയോജ്യമായ ഒരു സംഗീതം ഇന്ന് വേറെ ഇല്ല.
 അപ്പോള്‍ പിന്നെ പ്രാര്‍ത്ഥനയ്ക്കോ? ഉത്തരം വളരെ ലളിതമായിരുന്നു.  " ബലി അത് ആത്മസമര്‍പ്പണം ആണ് . ആത്മ സമര്‍പ്പണം പ്രാര്‍ത്ഥനയാണ്."
അന്ന് ആറാം  ക്ലാസ്സുകാരന്‍ ആയ എനിക്ക്  അത് മനസ്സിലായില്ല.പക്ഷെ യുവജനോത്സവത്തില്‍ ഗ്രീന്‍ ഹൌസ്  വിജയിച്ചപ്പോളും വിജയന്‍  വിജയ ഗീതം മുഴക്കി " കുര്‍ബാന കുര്‍ബാന കുര്‍ബാന. സംശയലേശമന്യ ഞങ്ങളും ആര്‍ത്തു വിളിച്ചു. കുര്‍ബാന ....അത് ആഘോഷത്തിന്റെ ഗാനമായിരുന്നു.
         ഇനി വിഷയത്തിലേക്ക് വരാം.. മാസ്റ്ററെ അനുഗമിച്ചു ഓഫീസിലെത്തി .പുറത്തു കൂട്ടുകാരെ വിഷമിപ്പിക്കരുതല്ലോ. വേഗം കൈ നീട്ടി കൊടുത്തു. ഒരു ചൂരലിന്റെ ചൂട് പ്രതീക്ഷിച്ച കയ്യിലേക്ക്
മാസ്റര്‍ ഒഫീഷ്യല്‍ എന്നെഴുതിയ ഒരു ബാഡ്ജ് വെച്ച് തന്നിരിക്കുന്നു."നീ സ്റ്റേജില്‍ "ബെല്ലടി മാസ്റ്റര്‍" അബുട്ടിക്കാനെ സഹായിക്കണം. ഭക്ഷണം അവിടെ വരും." ഇതില്‍ കൂടുതല്‍ എന്ത് വേണം . പുറത്തു കാത്തിരിക്കുന്നവന്മാരോട് തിരഞെടുപ്പില്‍ ജയിച്ച എം എല്‍ എ യെ പോലെ കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്തു ഞാന്‍ സ്റ്റെജിലേക്ക് കയറി. അബുട്ടിക്ക വണ്ണം കൂടിയ ഒരു പ്ലാസ്റ്റിക്‌ കയര്‍ അദ്ധേഹത്തിന്റെ വണ്ണം കുറഞ്ഞ കയ്യില്‍ ചുറ്റി പിടിച്ചിരിക്കുന്നു. ഒരു വിസില്‍ പിടിച്ചു ഞാന്‍ സ്റ്റേജിന്റെ മറ്റൊരു മൂലയില്‍ ഇരിപ്പുറപ്പിച്ചു.അരവിന്ദന്‍മാസ്റ്ററുടെഅനൌന്‍സ്മെന്റിനു ശേഷം ലഭിക്കുന്ന ആംഗ്യ സന്ദേശത്തിന് അനുസരിച്ച് വിസില്‍ അടിക്കലാണ് എന്റെ ഡ്യൂട്ടി. എന്റെ വിസില്‍ അനുസരിച്ച് അബുട്ടിക്കാന്റെ കര്‍ട്ടന്‍ നിയന്ത്രണം.
       ഉച്ച വരെ വലിയ കുഴപ്പമൊന്നും കൂടാതെ കഴിഞ്ഞു പോയി. ഉച്ചക്ക് മുന്പ് തന്നെ അരവിന്ദന്‍ മാസ്റ്റര്‍ അനൌന്സെമെന്ട തുടങ്ങി .. ഉച്ച ഭക്ഷണത്തിന് ശേഷം വേദിയില്‍ ഒപ്പന മത്സരം ആരംഭിക്കും. മലബാറിന്റെ തനത്  കലയെ വരവേല്‍ക്കാന്‍ ഉമ്മ പെണ്ണുങ്ങള്‍ കൂട്ടത്തോടെ വരവ് തുടങ്ങി. വേദിയില്‍ അത് വരെ കാണാത്ത ആവേശവും ആഘോഷവും. കൃത്യം രണ്ടു മണിക്ക് തന്നെ ഉച്ചക്ക് ശേഷമുള്ള മത്സരം ആരംഭിച്ചു.  ആദ്യ ഒപ്പന ടീം മൊഞ്ചുള്ള മണവാട്ടിയെ വര്‍ണിച്ചു കൊണ്ട് ആടി കളിച്ചു.
"ചേം ചില ചില ചം ചില ചില ചെഞ്ചായ പൂ ബുഷരാ
നിന്റെ  തക്കാളി നിറമുള്ള ചുണ്ടത്തും കവിളത്തും
എന്തെല്ലാം  ഏല്‍ക്കും എടി കമറെ എന്തെല്ലാം ഏല്‍ക്കും എടീ"

രണ്ടാമത്തെ ടീം എന്റെ ക്ലാസിലെതായിരുന്നു. ക്ലാസ്സിലെ ഏറ്റവും സുന്ദരിയായ ശൈലജ ഇളം മെറൂണ്‍ കളര്‍ പട്ടു സാരിയുടുത്ത് മൈലാഞ്ചി ചോപ്പ് നിറഞ്ഞ കൈകള്‍ കൊണ്ട് മുഖം മറച്ചു  പുതു മണവാട്ടി യായി വന്നു .
"ആസിയബി മറിയം ചൂടി അണയും മണവാട്ടി കൂടി
 നബിയാരുടെ തൃ കല്യാണ ഫിര്‍ദൌസില്‍ ചെന്ന്
മുത്ത്‌ മഹ്മൂദര്‍ നബി തങ്ങളെ നിക്കാഹ്  ആണിന്നു"
മത്സരത്തിന്റെ ഇടവേളകളില്‍ അരവിന്ദന്‍ മാസ്റ്ററുടെ അനൌന്‍സ്മെന്റ്. ഇനിയും റിപ്പോര്‍ട്ട്‌ ചെയ്യാത്ത ടീമുകള്‍ ഉണ്ടെങ്കില്‍ ഇനി ഒരറിയിപ്പ് കൂടാതെ അയോഗ്യര്‍ ആക്കുന്നതായിരിക്കും.
ആറു ബി ക്ലാസിലെ കുട്ടികള്‍ പരക്കം പാഞ്ഞു. പച്ച കാച്ചിയും ലെങ്കി മറയുന്ന ഉമ്മ കുപ്പായവും ഇട്ട പെണ്‍കുട്ടികളുടെ കണ്മഷി കണ്ണീരായി മാറി. കവിളത്തെ ചുകപ്പു നിറം കരിമഷിയില്‍ കുതിര്‍ന്നു.
എന്റെ അടുത്ത ഇരുന്നിരുന്ന ക്ലാസ്സിലെ ഒന്നാം റാങ്കുകാരന്‍ ആയ രാമകൃഷ്ണന്‍ പ്രാഥമിക വര്‍ണ്ണങ്ങളെയും ദ്വിതീയ വര്‍ണ്ണങ്ങളെയും പറ്റിയായിരുന്നു അപ്പോള്‍ ചിന്തിച്ചിരുന്നതത്രേ.ആറ് ബി .  ക്ലാസിലെ മണവാട്ടി സാജിത ഉച്ചയ്ക്ക്  ശേഷം വന്നിട്ടില്ല. മൂന്നു പോയന്റിന്റെ വ്യത്യാസത്തില്‍ ആണ് എഴാം ക്ലാസ് മുന്നേറി കൊണ്ടിരിക്കുന്നത്. ഒപ്പന വിജയിച്ചേ മതിയാകൂ. പക്ഷെ മണവാട്ടിയില്ലാതെ എങ്ങിനെ കളിക്കും?
 ഒടുവില്‍  പലരുടെയും നിര്‍ബന്ധത്തിനു വഴങ്ങി ഞങ്ങളുടെ ശൈലജ വീണ്ടും മണവാട്ടി ആകാന്‍ സമ്മതിച്ചു.
ചെസ്റ്റ് നമ്പര്‍ ഏഴു വേദിയില്‍ : ഉച്ച ഭാഷിണിയിലൂടെ അരവിന്ദന്‍ മാസ്റ്റരുടെ അറിയിപ്പ് വന്നതും  ശൈലജെയെയും പിടിച്ചു തോഴിമാര്‍ വേദിയിലേക്ക് കയറി.
"കിരി കിരി ചെരിപ്പുമ്മല്‍ അണഞ്ഞുള്ള മണവാട്ടി
  വല്ലിമാര്‍  സമൂഹത്തില്‍ വിളങ്ങീടുന്നെ"
എന്ന് തുടങ്ങുന്ന ഗാനം കുട്ടികള്‍ പാടി തുടങ്ങി. വീണ്ടും മണവാട്ടിയായി വന്ന ശൈലജയെ കണ്ട പ്യൂണ്‍ അബുട്ടിക്ക തന്റെ അതിശയം മറച്ചു വെച്ചില്ല.
"അല്ല ഇബളെ.. ഇജ്ജു അല്ലെ ഇപ്പം ഇവടുന്നു പോയത്. അന്നെ കാര്യം തീര്‍ത്ത്‌ ഇത്ര എളുപ്പം പിന്നേം കെട്ടിച്ചോ? " 
 പാട്ട് കൂട്ട ചിരിയായി മാറി. എന്റെ വിസില്‍ നിലക്കാതെ ചലിച്ചു. കര്‍ട്ടന്‍ താഴ്ന്നു. ശൈലജ പൊട്ടി കരഞ്ഞു കല്യാണം ,അല്ല ഒപ്പന മുടങ്ങി
വര്‍ഷങ്ങള്‍ക്കു ശേഷം കഴിഞ്ഞ  ഒക്ടോബര്‍ മാസത്തില്‍ മഞ്ചേരി ജില്ല ആസ്പത്രിയില്‍ വെച്ച് ഞാന്‍ ആ മണവാട്ടിയെ കണ്ടു . നാലു വയസ്സുള്ള ഒരു ആണ്‍ കുട്ടിയെ ഒക്കത്ത് വെച്ച് അവള്‍ എന്നോട് ചിരിച്ചു.  "അഷ്‌റഫ്‌ അല്ലെ ? എന്നെ മനസ്സിലായോ "  ക്ഷമിക്കണം എനിക്ക് മനസ്സിലായില്ല,
"ഞാന്‍ ശൈലജയാണ്. നിന്റെ കൂടെ പഠിച്ച. " എന്റെ..  മനസ്സിലേക്ക് ഓടി വന്നത് ഒപ്പന തന്നെ. കൂടെയുള്ള കുട്ടിയോട് ഞാന്‍ പേര് ചോദിച്ചപ്പോ ഉടന്‍ വന്നു ശൈലജയുടെ മറുപടി "തെറ്റിദ്ധരിക്കേണ്ട  ട്ടോ . ഇന്റെ കുട്ടിയല്ല. അനിയന്റെ മോനാണ് . ഇന്റെ കല്യാണം അന്ന് മുടങ്ങിയതാ.പിന്നെ നടന്നീല, രണ്ടു കെട്ടും കഴിഞ്ഞു ആറാം ക്ലാസ്സിന്നു തന്നെ ഞാന്‍  വിധവയായി"

2011 സെപ്റ്റംബർ 4, ഞായറാഴ്‌ച

പെണ്ണ് ഞാനും ഒന്ന് കെട്ടി (വീണ്ടും ഒരു പാട്ട്)

പെണ്ണ് ഞാനും ഒന്ന് കെട്ടി           
പൊന്നിനാല്‍ പൊതിഞ്ഞു കെട്ടി
അന്നവള്‍ വന്നെന്റെ മുന്നില്‍  ഒരു കുളിര്‍ പാറ്റി
അവളുടെ മേനി നോക്കി  നിന്ന് എന്റെ ഉറക്കവും തെറ്റി   

മോഹം എന്നില്‍  പൂവിടര്‍ത്തി
മോഹിനിയായി അവളുമെത്തി
മോതിര കൈ വിരലിനാല്‍ അവളെന്നെ ഉണര്‍ത്തി
അവളുടെ മാദക പൂമേനി ഞാനോന്നകെയും  മുത്തീ..

അന്ന് മുതലെന്നില്‍ ഇല്ല ഒന്നും
ഇല്ല അവളറിയാതെ  ഒന്നും
അല്ല ഇരു തടി നമ്മളെന്നും 
ഇല്ല ഒരു തണി വേറെ ഒന്നും പെണ്ണ് ചൊന്നിടുന്നു ..
ഞാന്‍ ഒരു പോണ്ണന്‍ വീണിടുന്നു

പിന്നെ അവളുടെ ഭാവം മാറി
പൊന്നു വെറും മുക്കായി മാറി
കണ്ണില്‍ ചോരയില്ലാത്ത ഒരു പെരുമാറ്റവും പേറി -എന്റെ
കല്ബിലുള്ള മുല്ല മൊട്ടുകള്‍ ഒക്കെയും  വാടീ

ഉപ്പ മിണ്ടാട്ടം മറന്നു
ഉമ്മ പെങ്ങന്മാരകന്നു
ഉറ്റ ഉടയവരോക്കെയും എന്നോട് ചാടുന്നു  -എന്തിനു
ഉറ്റ സ്നേഹിതന്മാരു   പോലും വിട്ടകലുന്നു

കുട്ടികള്‍ മൂന്നെണ്ണം ആയി 
കട്ടിലോ രണ്ടെണ്ണം ആയി 
തൊട്ടുരുമ്മി നില്‍ക്കുവാന്‍ പോലും വെറുപ്പായി  -അവളുടെ 
മട്ടും ഭാവവും കാണുമ്പോള്‍ എനിയ്ക്കും  കലിയായീ   

ഇന്ന് ഞങ്ങള്‍  രണ്ടിടത്ത്
കുട്ടികള്‍ മറ്റോരിടത്ത്
തെറ്റ് കുറ്റം അതേറ്റു ചൊല്ലി ഒരുമിക്കുവാനോത്ത് -വേറൊരു
പെണ്ണ് കെട്ടുവാനുള്ള പൂതിയും അസ്തമിപ്പിച്ച്......

പെണ്ണ് ഒരു പൊന്‍ ദീപമാണ്
വീടിനു അലങ്കാരമാണ്
കാത്തു സൂക്ഷിച്ചില്ല എങ്കില്‍ കാട്ടു തീയാണ് - നാട്ടില്‍
പ്രഭ പരത്താന്‍ കഴിയും അവളൊരു നിലവിളക്കാണ്



2011 സെപ്റ്റംബർ 3, ശനിയാഴ്‌ച

പ്രവാസ ചിന്തകള്‍ - മാപ്പിളപ്പാട്ട് എന്നും പറഞ്ഞു കൂടെ ?

വെയിലില്‍ ചുട്ടു പൊള്ളും  മണലിന്‍ മരുഭൂമിക്കു 
ഇടയില്‍ പെട്ടുഴലും  കരയും ജന്മങ്ങള്‍ക്ക്
പറയാന്‍ കഥകളുണ്ട് വേദനയുടെ ലോകത്ത്
 കേള്‍ക്കാന്‍ ആരുണ്ടീ വേഗതയുടെ കാലത്ത്
 സുബ് ഹാനള്ളാ- സുഖം ഏകാല്ലാ...
 സുബ് ഹാനള്ളാ -മനസ്സിനു -  സുഖംഏകാല്ലാ
സുന്ദര സുരഭിലമൊരു ജീവിതം നീ ഏകാല്ലാ  

വിയര്‍പ്പില്‍ കുളിച്ചു ഞാനുറങ്ങും ഈ രാത്രികളും
വിധവയോ  ഞാനെന്നേന്‍ പെണ്ണിന്‍ ചോദ്യങ്ങളും
വിരഹം വിശപ്പിനേക്കാള്‍ കഠിനം എന്ന വാക്കുകളും
ശിഫയേകല്ലാ.... മനസ്സിന് കുളിരേകല്ലാ....
ശിഫയേകല്ലാ.... മനസ്സിന് കുളിരേകല്ലാ....
സുന്ദര സുരഭിലമൊരു ജീവിതം നീ ഏകാല്ലാ

  ബന്ധങ്ങളെല്ലാം ചതികുഴികളായി മാറുന്നു
ബന്ധു ജനങ്ങളും പണത്തെ പ്രേമിക്കുന്നു
 അന്തിയുറങ്ങാന്‍ ഒരു കൂര ഞാന്‍ കൊതിക്കുന്നു
 കബൂലക്കല്ലാ ....മുറാദു  ഹാസിലക്കല്ലാ 
കബൂലക്കല്ലാ ....മുറാദു  ഹാസിലാക്കല്ലാ 
 സുന്ദര സുരഭിലമൊരു ജീവിതം നീ ഏകാല്ലാ 

 കനവില്‍ തെളിയുന്നത് പാട്ടിന്റെ ശ്രുതിയല്ല
 കല്ബില്‍ കൊട്ടുന്നത് ചെണ്ടയുടെ കോല്‍ അല്ല
കരളില്‍ പുകയുന്നത് കനല്‍ അല്ല തീ അല്ല
സുബ് ഹാനള്ളാ- സുഖം ഏകാല്ലാ... 
സുബ് ഹാനള്ളാ -മനസ്സിനു -  സുഖംഏകാല്ലാ
സുന്ദര സുരഭിലമൊരു ജീവിതം നീ ഏകാല്ലാ  

2011 ഓഗസ്റ്റ് 20, ശനിയാഴ്‌ച

"ലൈലത്തുല്‍ ഖദര്‍"

"ലൈലത്തുല്‍ ഖദര്‍" ഖൈറുന്‍ മിന്‍ അല്ഫിഷഹ്ര്‍   
   ഇശല്‍ :
പുണ്യം പൂത്തുലഞ്ഞു പടരുന്ന രാത്രിയേ
പുണ്യങ്ങള്‍ ഏറെ നേടിടാന്‍ കഴിയുന്ന രാത്രിയേ
പരിശുദ്ധ ഗ്രന്ഥം അവതരിച്ച പുണ്യ രാത്രിയേ 
മാലാഖമാര്‍ ഇറങ്ങിടും പരിശുദ്ധ രാത്രിയേ 
നിന്റെ പരിമളം നീ എന്നിലും പകര്‍ന്നു നല്‍കണം  -നാളെ റബ്ബിന്‍
മുന്നില്‍  നീ എനിയ്ക്കു സാക്ഷിയാകണം ..  

പാപമേറെ ചെയ്ത മഹാ പാപിയാണ് ഞാന്‍ 
പാപ മോചനത്തിനായി കേണിടുന്നു ഞാന്‍  
പരിശുദ്ധ മാസം യാത്ര ചൊല്ലും  ദുഃഖ വേളയില്‍  
സല്‍ കര്‍മ്മംഏറെ  ചെയ്യുവാന്‍  കൊതിച്ച നാളിതില്‍
നിന്റെ പരിമളം നീ എന്നിലും പകര്‍ന്നു നല്‍കണം  -നാളെ റബ്ബിന്‍
മുന്നില്‍  നീ എനിയ്ക്കു സാക്ഷിയാകണം ..  

സഹസ്രം ഷഹരിലേറെ പുണ്യമുള്ള രാത്രിയേ  
സര്‍വ്വ ലോക രക്ഷിതാവിന്‍ വാഗ്ദത്ത രാത്രിയേ 
പാപ മോചനം ലഭിക്കും ഖദറിന്റെ  രാത്രിയേ 
പ്രാര്‍ത്ഥനകള്‍ക്കു ഉത്തരം ലഭിക്കും രാത്രിയേ 
 നിന്റെ പരിമളം നീ എന്നിലും പകര്‍ന്നു നല്‍കണം  -നാളെ റബ്ബിന്‍
മുന്നില്‍  നീ എനിയ്ക്കു സാക്ഷിയാകണം ..  

കദനം നിറഞ്ഞ കരളുമായി ഇരന്നിടുന്നു ഞാന്‍ 
കഠിനം അലിഞ്ഞ ഹൃദയമില്‍ കരഞ്ഞിടുന്നു ഞാന്‍ 
കരുണാ നിറഞ്ഞ മാസം വിട ചൊല്ലും വേളയില്‍ 
 റെയ്യാന്‍  കവാടം കാത്തിരിക്കും  പുണ്യ നാളിതില്‍
നിന്റെ പരിമളം നീ എന്നിലും പകര്‍ന്നു നല്‍കണം  -നാളെ റബ്ബിന്‍
മുന്നില്‍  നീ എനിയ്ക്കു സാക്ഷിയാകണം ..  

പാപമേറെ ചെയ്ത മഹാ പാപിയാണ് ഞാന്‍ 
പാപ മോചനത്തിനായി കേണിടുന്നു ഞാന്‍  
പരിശുദ്ധ മാസം യാത്ര ചൊല്ലും  ദുഃഖ വേളയില്‍  
സല്‍ കര്‍മ്മംഏറെ  ചെയ്യുവാന്‍  കൊതിച്ച നാളിതില്‍
നിന്റെ പരിമളം നീ എന്നിലും പകര്‍ന്നു നല്‍കണം  -നാളെ റബ്ബിന്‍
മുന്നില്‍  നീ എനിയ്ക്കു സാക്ഷിയാകണം ..